Tuesday, June 19, 2012
നിഴല്‍: ദൈവത്തെക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുത്....
നിഴല്‍: ദൈവത്തെക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുത്....: 1 - ഒഞ്ചിയം സമരസേനാനി മനയ്ക്കല്‍ താഴെ ഗോവിന്ദനെ കടുത്ത അസുഖബാധയെതുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവ...
ദൈവത്തെക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുത്....



Monday, April 9, 2012
നിഴല്‍: ലിപിയില്ലാത്ത ജീവിതങ്ങള്‍
നിഴല്‍: ലിപിയില്ലാത്ത ജീവിതങ്ങള്‍: (നാടകത്തിലൂടെ സിനിമാലോകത്തെത്തി ബ്യാരി സിനിമയ്ക്ക് ദേശീയ അംഗീകാരവും കരസ്ഥമാക്കിയ വടകരക്കാരന് സുവീരന്റെ കലാപഭരിതമായ ജീവിതകഥ) .................
ലിപിയില്ലാത്ത ജീവിതങ്ങള്‍
(നാടകത്തിലൂടെ സിനിമാലോകത്തെത്തി ബ്യാരി സിനിമയ്ക്ക് ദേശീയ അംഗീകാരവും കരസ്ഥമാക്കിയ വടകരക്കാരന് സുവീരന്റെ കലാപഭരിതമായ ജീവിതകഥ)
............................
'കണ്ണംവെള്ളിപൊയില്‍ കുഞ്ഞിരാമന് വൈദ്യരുടെ വീട് അഴിയൂര്‍ ദേശക്കാരുടെ ആരോഗ്യനികേതനമാണ്. തന്റെ ഇളയ മകനെ വൈദ്യരംഗത്ത് പിന്തുടര്ച്ചക്കാരനായി കൊണ്ടുവരണമെന്നായിരുന്നു വൈദ്യരുടെ ആഗ്രഹം. മകനെ മടപ്പള്ളി ഗവ. കോളജില്‍ ബി എസ് സി സുവോളജിക്ക് ചേര്‍ത്തതും അത് ലക്ഷ്യം വെച്ചായിരുന്നു. മകനാകട്ടെ നാടകക്കമ്പം തലയ്ക്കു പിടിച്ച് നടപ്പാണ്. ഒരു സുപ്രഭാതത്തില്‍ മകന് ഭയഭക്തിബഹുമാനത്തോടെ അച്ഛനോട് ഒരു കാര്യം പറഞ്ഞു.
''എനിക്ക് സ്കൂള്‍ ഓഫ് ഡ്രാമയില്‍ അഡ്മിഷന് കിട്ടി. അവിടെ ചേരുന്നതിനായി അച്ഛന് കൂടെ വരണം''
തന്റെ സ്വപ്നങ്ങളെ ഒറ്റയടിക്ക് മകന് കെടുത്തിക്കളയുന്നല്ലോ എന്നോര്‍ത്ത് ആ പിതാവ് വല്ലാതെ ക്ഷുഭിതനായി
ആരോട് ചോദിച്ചിട്ടാണ് താങ്കള്‍( സംസ്കൃത പണ്ഡിതനായ വൈദ്യര് മക്കളെ ഇങ്ങനെയാണ് അഭിസംബോധന ചെയ്യാറ്) അപേക്ഷ അയച്ചത്? നാടകപഠനം പറ്റില്ല. അങ്ങിനെയാണ് തീരുമാനമെങ്കില്‍ ഇവിടേക്ക് തിരികെ വരണമെന്നില്ല.'
ശാഠ്യക്കാരനായ മകന് മറുത്തൊന്നും പറയാതെ അന്നുതന്നെ വീടു വിട്ട് നാടകം പഠിക്കാന്‍ പുറപ്പെട്ടുപോയി.
വര്‍ഷങ്ങള്‍ക്കു ശേഷം നാടകപ്രവര്‍ത്തകനായ മകന് വലിയ അംഗീകാരങ്ങള്‍ നേടവെ ആ പിതാവിന് ഏറ്റവും കൂടുതല്‍ അടുപ്പം ഇളയ മകനോടായിരുന്നു. മരണത്തിനു തൊട്ടുമുമ്പ് അവസനാമായി വൈദ്യര് സംസാരിച്ചതും ഈ മകനോടായിരുന്നു.
'' മകന് അച്ഛനോട് ക്ഷമിക്കണം. നിങ്ങള്‍ നന്നാവും. ഒരു മനുഷ്യന് എന്തെങ്കിലും കാര്യത്തില്‍ ഉറച്ചുനിന്നാല്‍ അയാള്‍ സ്വയം തീരുമാനിച്ചാല്‍ പോലും അതില്‍ നിന്ന് പിന്‍വാങ്ങാന്‍ പറ്റിയെന്ന് വരില്ല. ഞാന്‍ പണ്ടു പറഞ്ഞ കാര്യങ്ങളൊന്നും പ്രശ്നമാക്കി എടുക്കരുത്. ഏതൊരു അച്ഛനും പറയുന്നതേ ഞാനും പറഞ്ഞിട്ടുള്ളൂ.'
2011 ലെ മികച്ച ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ 'ബ്യാരി'യുടെ സംവിധായകന് സുവീരന്റെ നിറം പിടിപ്പിക്കാത്ത ജീവിതത്തിന്റെ ഏടാണിത്. ജിവിതത്തിലും കലയിലും വൈരുധ്യങ്ങളോടും പ്രതിസന്ധികളോടും പൊരുതി മുന്നേറിയ കലാകാരന്. ദേശീയ ചലച്ചിത്ര അവാര്‍ഡ് വാര്‍ത്ത പുറത്തുവന്നതോടെ അഴിയൂരിലെ വീട്ടില്‍ നാട്ടുകാരുടെയും സൗഹൃദങ്ങളുടെയും സന്ദര്‍ശനത്തിന്റെയും തിരക്കാണ്. ഞാന്‍ മാഹി റയില്വെസ്റ്റേഷനു സമീപത്തുള്ള വീട്ടിലെത്തുമ്പോള്‍ വീട് അടഞ്ഞു കിടപ്പാണ്. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സമീപത്തെവിടെയോ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന സ്വീകരണപരിപാടിയിലാണ് കുടുംബസമേതമെന്ന് വ്യക്തമായി. അവിടേക്ക് കുതിച്ചു. എത്തിയപ്പോള്‍ സുവീരന്റെ മറുപടിപ്രസംഗമാണ്.
'കല വ്യക്തിപരമാണെന്ന് പറയാന്‍ ഞാനാളല്ല. ഒരു കല്ലുവെട്ടുകാരന് മറ്റാരുടെയോ വീടിന്റെ ചുമരിന്റെ സുരക്ഷയാണ് ലക്ഷ്യം വെക്കുന്നത്. അതേപോലെയാണ് ഒരു യഥാര്‍ത്ഥ സര്ഗാത്മസപ്രവര്ത്തനം. വ്യക്തിപരമാകുമ്പോള്‍ തന്നെ അത് സാമൂഹികപരവുമായി മാറും.'
പരിപാടി കഴിഞ്ഞപ്പോള്‍ കയ്യോടെ പിടികൂടി.സുവീരനൊപ്പം വീട്ടിലെത്തി. ആളും ആരവവും ഒഴിഞ്ഞിട്ടും സുവീരന്റെ തിരക്ക് ഒഴിയുന്നില്ല. സുവീരന്റെയും ഭാര്യ അമൃതയുടെയും ഫോണുകള്‍ നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്നു. ദേശവും രാജ്യവും വിട്ട് പോലും വന്നുചേരുന്ന ഫോണ്‍കോള്‍. രണ്ടു മൂന്ന് ദിവസമായി ഇതേ അവസ്ഥയാണ്. ഒടുക്കം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് പുറത്തേക്ക് വന്നിരുന്ന് മനസ്സ് തുറക്കുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു.
ജീവിതത്തിലും കലയിലും ഒരേ പോലെ കടുത്ത വെല്ലുവിളികളെയാണ് സുവീരന് അതിജീവിച്ചത്. ചില ഘട്ടത്തില്‍ വെള്ളം കിട്ടാതെ, വെളിച്ചം കിട്ടാതെ ആടിയുലഞ്ഞുപോകുന്ന മരം പോലെ, പതനത്തിന്റെ ഇരുണ്ട ലോകത്തേക്ക് കൂപ്പുകുത്തിപ്പോയിട്ടുണ്ട്. ഒരു വേള ആത്മഹത്യമുനമ്പില് പെട്ടുപോയിട്ടുണ്ട്. നീണ്ട ഒറു വര്‍ഷത്തോളം നാടകമോ കലയോ മറന്ന് മൗനമാചരിച്ചു.
തന്റെ നാടകപദ്ധതികളെല്ലാം ഒന്നൊന്നായി ചീട്ടുകൊട്ടാരം പോലെ വീണു തകരുമ്പോള്‍ പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥ.
ഇതെല്ലാം എന്തുകൊണ്ട് സംഭവിച്ചു എന്ന ചോദ്യത്തിന് തനിക്ക് ശത്രുക്കളൊന്നുമില്ലല്ലോ എന്നായിരുന്നു സുവീരന്റെ മറുപടി. ഒന്നുകൂടി വിശദമായി പറഞ്ഞാല്‍ '' തന്റെ പദ്ധതികള്‍ക്കെല്ലാം വന്നുപെട്ട പ്രതിസന്ധികള്‍ക്കു കാരണം സോഷ്യോ പൊളിറ്റിക്കല്‍ ഇഷ്യൂ മാത്രമാണ്. നാടകത്തിലും ഒടുവിലായി തന്റെ സിനിമയക്കെതിരെ പോലും നീക്കങ്ങളുണ്ടായിരുന്നു. ഒരു തരത്തില്‍ ഇംപീരിയലിസം പോലെയാണത്. ആരാണെന്ന് നേരിട്ട് മനസ്സിലാക്കാന്‍ പറ്റാത്ത ഇംപീരിയലിസം'
തന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനു പുറത്ത് കയറിയിരുന്ന് നിര്‍ഭയം അഭിപ്രായം വെട്ടിത്തുറന്നുപറയുന്ന സുവീരനു ചുറ്റും ആ പ്രതിഭ അറിയാതെ തന്നെ ശത്രുവവലയം തീര്‍ന്നിരുന്നു. സുവീരന് അത് സമ്മതിച്ചുതരില്ലെങ്കിലും. വ്യക്തിയും വ്യക്തിയും തമ്മിലും അല്ലാതെയും നിരന്തരം കലഹിക്കുമ്പോള്‍ തന്റെ സര്‍ഗചേതനയുടെ കരുത്തായി അത് മാറ്റി, സുവീരന്. ഓരോ അരങ്ങിലും പ്രത്യക്ഷപ്പെടുന്ന പുതിയ പുതിയ നാടകങ്ങളില്‍ ഷോക്കടിപ്പിക്കുന്ന പുതിയ എന്തെങ്കിലും 'മരുന്ന്' പ്രേക്ഷകനിലെത്തിക്കാന്‍ സുവീരന് എന്നും കഴിഞ്ഞതും ഇതിനാലാകാം.
നാടകരംഗത്ത് തന്റേതായ ഭാഷയും ഫോമും സൃഷ്ടിച്ച് ഇടം നേടിയിട്ടും തന്നെ പലരും വേണ്ടത്ര ഉള്‍ക്കൊണ്ടില്ലെന്ന സന്ദേഹം ഈ പ്രതിഭയ്ക്കുണ്ട്. മലയാള നാടകലോകത്തിന് ഉള്‍ക്കൊള്ളാനാവാത്ത കാര്ക്കശ്യക്കാനായ പ്രതിഭ ഈ പ്രതിഷേധം മുമ്പൊരിക്കല്‍ പ്രകടിപ്പിച്ചിട്ടുമുണ്ട്.
'അരങ്ങില്‍ ഒറ്റയാള്‍പോരാട്ടം നടത്തുന്ന സുവീരന് നാടകരംഗം വിടുന്നു' എന്ന വാര്‍ത്ത ഏറെ പ്രാധാന്യത്തോടെ വര്‍ഷങ്ങള്‍ക്കു മുമ്പ് മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ കൊടുത്തതാണ്.
''എന്റെ നാടകത്തിന്റെ അധ്വാനവും പരീക്ഷണവും തിരിച്ചറിയാന്‍ പറ്റുന്ന ഒരു ക്രിറ്റിക് കേരളത്തിലല്ലാത്തതിനാലാണ് സിനിമയിലേക്ക ് മാറേണ്ടിവന്നതെന്ന് '' സുവീരന്‍തന്നെ ഇപ്പോള്‍ സമ്മതിക്കുന്നു.
സത്യത്തില്‍ മലയാള നാടകലോകത്തുനിന്ന് വലിച്ചെറിയപ്പെട്ട സുവീരന് എവിടെ വീണാലും സ്വയം ജലമൂറ്റിയെടുത്ത് വളരുന്ന ചെടിപോലെ സിനിമയിലും അതിദ്രൂതം തന്റെ ഇടം കണ്ടെത്തി എന്നതാണ് പുതിയ ദേശീയ അംഗീകാരത്തോടെ വെളിവാകുന്നത്.
ഇന്ത്യയില്‍ ആദ്യ സിനിമയ്ക്ക് ദേശീയ പുരസ്ക്കാരം ലഭിച്ച പൂര്‍വ്വ സൂരികള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. അതില്‍ ആദ്യത്തേത് സത്യജിത്റേ ആണ് .പിന്നീട് അടൂരിനെയും മറ്റു ചിലരെയും കഴിഞ്ഞാല്‍ നാലോ അഞ്ചോ സ്ഥാനത്ത് സുവീരനും വന്നുചേര്‍ന്നിരിക്കയാണ്. നാടകരംഗത്തും ഉണ്ട് സുവീരന് ഇത്തരത്തിലുള്ള റിക്കാര്‍ഡ്. മൂന്ന് തവണ കേരള സംഗീത അക്കാദമിയുടെ നല്ല നാടകത്തിനുള്ള പുരസ്ക്കാരം ലഭിക്കുന്ന വ്യക്തി കേരളത്തില്‍ സുവീരന്മാത്രം.
കലാപാരമ്പര്യമോ അനുകൂല സാഹചര്യമോ ഇല്ലെങ്കിലും ജന്മസഹജമായ പ്രതിഭയുടെ മിന്നലാട്ടം ഒരാളില്‍ ഉടലെടുത്താല്‍ അത്തക്കാരെ ആര്‍ക്കും തടഞ്ഞുനിര്‍ത്താനാകില്ല. വീടിന്റെ ചുറ്റുമതിലുകള്‍ ഭേദിച്ച് തന്റെ ജന്മനിയോഗം നിറവേറ്റാന്‍ അത്തരം പ്രതിഭകള്‍ എന്നും തുടലുപൊട്ടിച്ചു പോകും.
കോഴിക്കോട് ജില്ലയുടെ അതിരില്‍ മാഹിക്കുസമീപം കണ്ണംവെള്ളിപൊയില്‍ കുഞ്ഞിരാമന് വൈദ്യരുടെ എട്ടാമത്തെ മകനായാണ് സുവീരന്റെ ജന്മം. ഇളയ മകനെന്ന നിലയില്‍ പ്രത്യേ പരിഗണന കിട്ടിയിരുന്നെങ്കിലും ചെറുപ്പത്തിലേ എന്തെന്നില്ലാത്ത അരക്ഷിതബോധം അവനെ പിടികൂടിയിരുന്നു. സര്‍ഗാത്മകമായ ഒരു തീ ഉള്ളിലെവിടെയോ ഉണ്ടെന്ന് ആദ്യം തെളിഞ്ഞത് ചിത്രരചനയോടുള്ള കമ്പം തുടങ്ങിയതോടെയാണ്. സഹോദരി സുമ ചിത്രരചന പഠിക്കാനായി പോകുമ്പോള്‍ കൂടെ പോകും. അതുവഴിയാണ് സ്വയം ചിത്രം വരച്ചുതടുങ്ങിയത്. അഴിയൂര്‍ ഈസ്റ്റ് സ്കൂളില്‍ പഠനത്തടൊപ്പം ചിത്രം വരയും തുടങ്ങി. ബാലപ്രസിദ്ധീകരണങ്ങളുടെ വായന ചെറുപ്പത്തിലേ സജീവമായിരുന്നു. അഴിയൂര്‍ ഹൈസ്കൂളില്‍ എത്തുമ്പോഴേക്കും മുട്ടത്തുവര്‍ക്കിയില്‍ നിന്നും എം ടി യിലേക്ക് വളര്‍ന്നു. 'എം ടിയെ പൂര്‍ണ്ണമായും തിന്നതീര്ത്തു' എന്നാണ് സുവീരന്റെ ഭാഷ്യം.
എം ടി യെ അനുകരിച്ച് കഥ എഴുതാന്‍ തുടങ്ങിയതോടെ ഉള്ളിലെ പ്രതിഭ പുറത്തേക്ക് പരക്കാന്‍ തുടങ്ങി. പില്ക്കാലത്ത് നിരവധി കഥകളും ഒരു നോവലും എഴുതിയെങ്കിലും ഇതൊന്നും തന്റെ മാധ്യമമല്ലെന്ന് തിരച്ചറിഞ്ഞ് പിന്നീട് നാടകത്തില്‍ അടയിരിന്നു. കൂത്ത് പറമ്പ് നിര്മ്മലഗിരികോളജില് നിന്ന് പ്രീഡിഗ്രി കഴിഞ്ഞതോടെ നേരെ മടപ്പള്ളി ഗവ. കോളജില്‍ എത്തി. അവിടെവച്ചാണ് നാടകലോകം പിടിച്ചെടുത്തത്. അതിനിടയില്‍ തന്നെ അച്ഛന്റെ താല്‍പ്പര്യത്തില്‍ നിന്ന് കുതറിമാറാനുള്ള ശ്രമം തുടങ്ങിയിരുന്നു. എസ് എസ് എല്‍ സി കഴിഞ്ഞതിനുശേഷം വീട്ടില്‍ സജീവമല്ലാതിരുന്ന സുവീരന് ഡിഗ്രിപഠനത്തോടെ മടപ്പള്ളിയിലെ സഹോദരിയുടെ വീട്ടിലായി താമസം. പഠനത്തോടൊപ്പം നാടകം ഒരു 'ഒളി'പ്രവര്‍ത്തനമായി ഏറ്റെടുത്തു. എം ടി യുടെ അക്കല്ദാമയില് പൂക്കള്‍ വിരിയുമ്പോള്‍ എന്ന കഥയെ ആസ്പദമായി 'യൂദാസ് 'എന്ന നാടകം കോളജ് കാലത്താണ് എഴുതിയത്. നാടകം അനിവാര്യമാണന്ന് തോന്നിയതോടെ കോളജിനു പുറത്തേക്കും അത് വ്യാപിപ്പിച്ചു. വടകര വരദ തിയ്യറ്റര്‍ ഗ്രൂപ്പില്‍ സ്ഥിരമായ അഭിനേതാവായി. അവരുടെ വേദിയില്‍ അഭിനയിക്കുമ്പോള്‍ 60 രൂപ വരുമാനവും കിട്ടി. ഇതേ സമയം തന്നെ ചിത്രകലാപഠത്തിനായി തലശേരി ചിറക്കലുള്ള സ്ഥാപനത്തിലും നാടകപഠനത്തിനായി തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലും അപേക്ഷ കൊടുത്തു. ഇതില്‍ ഏതെങ്കിലും ഒന്നിലേക്ക് വഴി തിരിയാനായിരുന്നു സ്വതീരുമാനം. ആദ്യം അഡ്മിഷന് കിട്ടിയത് ചിത്രകലയ്ക്കാണെങ്കിലും തൊട്ടുപിന്നാലെ തൃശൂരില്‍ നിന്നുള്ള കത്ത് വന്നതിനാല്‍ നാടപഠനം തിരഞ്ഞെടുത്തു.
നാടകം പഠിക്കാന്‍ പോകുന്ന കാര്യം വീട്ടില്‍ അവതരിപ്പിച്ചതോടെ അച്ഛന് എതിര്‍പ്പുമായി മുന്നില്‍ നിന്നു. രക്ഷിതാവിനെ കൊണ്ടുവന്നാലേ അവിടെ ചേരാന്‍ പറ്റൂ. അച്ഛന് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്നു. മടപ്പള്ളി തിയേറ്റേഴ്സിലെ ടി പി ബാന്മാസ്റ്റ്റെയും കൂട്ടിയാണ് തൃശൂരില്‍ പോയത്. ചേട്ടനാണെന്നാണ് പരിയചയപ്പെടുത്തിയത്.
'അന്ന് വീട്ടില്‍ നിന്ന് ഇറങ്ങിയതില്പിന്നെ സ്വന്തമായി വരുമാനം കൊണ്ടാണ് ജീവിച്ചുതുടങ്ങിയത്'.
വയലാ വാസുദേവന്‍പിള്ളയാണ് സ്ഥാപനത്തിന്റെ ഡയറക്ടര്‍. സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുമ്പോള്‍തന്നെ ചിലവിനു വേണ്ടിയുള്ള തുക കണ്ടെത്തിയത് പുറത്ത് നാടകം ചെയ്തുകൊണ്ടാണ്. പിന്നീടങ്ങോട്ട് നാടകവും ജീവിതവും ഒന്നാക്കിയാണ് സുവീരന്റെ യാത്ര. നിരവധി കോളജുകളില്‍ നാടകം ചെയ്യാന്‍ ക്ഷണം കിട്ടി. 11 ഇന്റര്‍സോണ്‍ കലോത്സവത്തില്‍ സുവീരന്റെ നാടകത്തിന് ഒന്നാം സമ്മാനം ലഭിച്ചു. അതിനിടയില്‍തന്നെ ഓരോ ഘട്ടത്തിലും നാടകത്തിന് ലഭിച്ചിരുന്ന വരുമാനം വര്‍ധിപ്പിക്കുകയുമുണ്ടായി. 600 രൂപയില്‍ നിന്ന് ഘട്ടംഘട്ടമായി 15,000 രൂപയിലേക്ക് അത് കുതിച്ചു. ' കേരളത്തില്‍ നാടകസംവിധായകരുടെ കൂലി വര്ധിപ്പിക്കുന്നിതില് വലിയ പങ്ക് തനിക്കുണ്ടെന്ന്' സുവീരന്.
എന്നും ജനകീയയമായ നിലയില്‍ പണം സമ്പാദിച്ചാണ് നാടകനിര്‍മ്മാണം. നാടകത്തിനുമുമ്പേ തുക ജനങ്ങളില്‍ നിന്ന് പിരിക്കും. അല്ലെങ്കില്‍ റസീറ്റടിക്കും. അതിനാല്‍ ചെയ്യുന്ന നാടകത്തോടൊപ്പം എന്നും ജനങ്ങളോടും വലിയ ഉത്തരവാത്വമുണ്ടായിരുന്നു.
വന്‍വീഴ്ച്ചകള്‍
സ്കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് പുറത്തിറങ്ങിയതോടെ നാടകരംഗത്ത് സുവീരന് സജീവമായി. നാടകം ചെയ്യണമെന്നാവശ്യപ്പെട്ട് വരുന്നവരുടെ എണ്ണവും കൂടി. 'ബാക്ക് സ്റ്റേജ്' എന്ന ട്രൂപ്പ് തുടങ്ങിയതോടെ അതിലൂടെയും നാടകം പിറന്നു.
ഒരു ഘട്ടം കഴിഞ്ഞതോടെ സുവീരന്റെ സ്വപ്നം വികസിക്കാന്‍ തുടങ്ങി. ചെറു നാടകം എന്നതില്‍നിന്ന് വന്‍പദ്ധതി മനസ്സില്‍ ഉണര്‍ന്നു.
അതില്‍ ആദ്യത്തേതായിരുന്നു ചെഗുവേര. തളിപ്പറമ്പിനടുത്ത് ബക്കളത്തായിരുന്നു ചെഗുവേരയുടെ ക്യാമ്പ് ഒരുക്കിയത്. നാടകത്തില്‍ 25 ഓളം പേരുണ്ടായിരുന്നു. റിഹേഴ്സല്‍ ക്യാമ്പ് അവസനാഘട്ടത്തില്‍ അടുക്കുമ്പോഴേക്ക് പ്രതിസന്ധികള്‍ പൊടുന്നനെ വന്നുവീഴാന്‍ തുടങ്ങി. ഒരു ദിവസം കണ്ണൂര്‍ സംഘചേതനയുടെ പ്രവര്‍ത്തകര്‍ ഒന്നടങ്കം ക്യാമ്പിലേക്ക് കയറിവന്നു.
ഞങ്ങള്‍ക്ക് മുമ്പേ ചെയ്യാന്‍ പ്ലാനുണ്ടായിരുന്ന നാടകമാണിതെന്നും ഇതില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു. സുവീരന് അതിനെ അവഗണിച്ച് ക്യാമ്പുമായി മുന്നേറി. പിന്നീട് പല കാരണങ്ങളാല്‍ ആ ക്യാമ്പ് പൊളിഞ്ഞു. ഇതായിരുന്നു ആദ്യത്തെ ആഘാതം.
കൃത്യം ഒരു വര്‍ഷം തികയുമ്പോഴേക്ക് സംഘചേതനയുടെ 'ചെഗുവേര' വേദിയില്‍ പ്രത്യക്ഷപ്പെട്ടു. കരിവെള്ളൂര്‍ മുരളിയുടെ സ്ക്രിപ്റ്റില്‍ ഷിബു എസ് കൊട്ടാരം സംവിധാനം ചെയ്ത നാടകം .
ചെഗുവേരയുടെ പതനം വല്ലാത്തൊരു ഒളിച്ചോട്ടത്തിനാണ് സുവീരനെ പ്രേരിപ്പിച്ചത്. അങ്ങിനെയാണ് തുടര്‍പഠനമെന്ന് പേരില്‍ ദല്‍ഹി സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കാനായി വണ്ടി കയറിയത്. അതിനകം തന്നെ നിരവധി നാടകങ്ങള്‍ ചെയ്യുകയും അതിലൊന്നിന്( ഉടന്തടിക്കോലം) കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് കിട്ടുകയുമുണ്ടായി. പഠനത്തിനിടയില്‍ കിട്ടുന്ന സ്കോളര്‍ഷിപ്പില്‍ നിന്ന് മാറ്റിവെക്കുന്ന തുക കൊണ്ടാണ് ദല്‍ഹിയില്‍ ജീവിതം തള്ളിനീക്കിയത്. മൂന്ന് വര്‍ഷത്തെ കോഴ്സ് കഴിയുന്നതോടെ അവിടെയും പ്രശ്നങ്ങളുദിച്ചു. അക്കാദമിക് തലത്തിലുള്ള ചില അഭിപ്രായവ്യത്യാസം രൂക്ഷമായതോടെ കോളജില്‍നിന്ന ്പുറത്താക്കപ്പെട്ടു. ചെഗുവേരയുടെ പതനത്തിനുശേഷമുള്ള മറ്റൊരു ആഘാതം.തിരിച്ചെടുക്കാന്‍ വേണ്ടിയാണ് പുറത്താക്കിയത്. പിന്നീട് അങ്ങോട്ടു പോയില്ലെന്നുമാത്രം. സര്‍ട്ടിഫിക്കറ്റു പോലും വാങ്ങിക്കാതെ നേരെ ബോംബെയ്ക്ക് യാത്രയായി. അവിടെ ചെന്ന് ഫരീദാമേത്തയുടെ 'ഖാലിസ് അന്‍വര്‍' എന്ന സിനിമയില്‍ സെറ്റ് ഡിസൈനറായി പ്രവര്‍ത്തിച്ചു. അതിലും മടുപ്പ് വന്നതോടെ നാട്ടിലെത്തി നല്ലൊരു നാടകം ചെയ്ത് ദല്‍ഹിയിലടക്കം കാണിപ്പിക്കണമെന്ന് വാശിയായി. 2000 ത്തോടെ അങ്ങിനെ നേരെ കുടുംബസമേതം തൃക്കരിപ്പൂരിനടുത്ത് നടക്കാവില്‍ വാടക വീടെടുത്ത് താമസം. ഇവിടെതന്നെയുള്ള എടയിലക്കാട് ദ്വീപില്‍ പുതിയ നാടക്യാമ്പ് തുടങ്ങി. എക്കാലത്തെയും മോഹമായ 'ഈഡിപ്പസ് റെക്സ്' എന്ന മെഗാപ്രൊജക്ടായിരുന്നു ചെയ്യാന്‍ പോകുന്നത്. ഈഡിപ്പസ് ആയി സുവീരന്‍തന്നെ വേഷമേറ്റെടുത്തു. വീടുകള്‍ കയറിയിറങ്ങി സ്ത്രീകള്‍ അടക്കമുള്ള നടന്മാരെ കണ്ടെത്തി. 80 ഓളം നടന്മാരില് കൂടുതലും പ്രദേശവാസികള്‍. 18 അടിയോളം ഉയരമുള്ള ഡബിള്‍ഡക്കര്‍ സെറ്റ്. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യം. പ്രധാനവേഷത്തില്‍ മാത്രം പ്രൊഫഷണലുകള്‍. 5,6 മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പ്. ഇത്തരം ബൃഹത്തായ പദ്ധതി കേരളത്തില്‍ അന്ന് ആദ്യത്തേതായിരുന്നു. റിഹേഴ്സല്‍ പാതിയെത്തുമ്പോഴേക്കും പ്രതിസന്ധികള്‍ കണ്ടുതുടങ്ങി. സാമ്പത്തികസ്രോതസ്സുകള് പലതും അടയാന്‍ തുടങ്ങി. മറ്റു പല പ്രശ്നങ്ങളാലും ഒരു സുപ്രഭാതത്തില്‍ പദ്ധതി ഉപേക്ഷിച്ചു. എണ്‍പതിനായിരം രൂപ വെള്ളത്തിലായി. ഇതൊന്നും നിങ്ങളെപ്പോലുള്ളവര്‍ ചെയ്യേണ്ടതല്ലെന്നും ഞങ്ങള്‍ ചെയ്തോളും എന്ന് തോന്നുന്ന തരത്തിലായിരുന്നു ഫീല്‍ ചെയ്തത്.
ഇത്തവണത്തെ പാളിച്ചയില്‍ സുവീരന് വല്ലാതെ തളര്‍ന്നുപോയിരുന്നു. വാടകവീട്ടില്‍ ഭാര്യയും ചെറിയ കുഞ്ഞും. അവരുടെ ആവശ്യങ്ങള്‍. കയ്യില്പണമില്ല. വല്ലാത്ത ഭീതി. ആത്മഹത്യാ ചിന്തകള്‍ ഉടലെടുത്തു. നീണ്ട കാലം ആരോടും സംസാരിക്കാതെ തനിച്ചിരിപ്പായി. അപ്പോഴും നാടകം ചെയ്യണമെന്നാവശ്യപ്പെട്ട് പലരും വരുന്നുണ്ടെങ്കിലും രോക്ഷവും നിരാശയുമൊക്കെ അവരോട് കാട്ടി അവരെ മടക്കിയയച്ചു. ''എന്നെ തന്നെ ഞാന്‍ ഉപേക്ഷിച്ച കാലയളവായിരുന്നു. ഒരു വര്‍ഷത്തോളം ഈയവസ്ഥ നീണ്ടുപോകവെ അന്നൂരില്‍ നിന്ന് വന്ന ടീമിനോട് നാടകം ചെയ്യാമെന്ന് ഏറ്റു. ആദ്യം അഡ്വാന്‍സ്തുക വാങ്ങി വീട്ടിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടു. 'ജീവശാസ്ത്രം' അന്നാണ് ചെയ്തത്. അത് അത്ര സംതൃപ്തിതന്നില്ല. പിന്നീട് പയ്യന്നൂര്‍ കോളജില്‍ നിന്ന് സുഹൃത്ത് ടി പവിത്രന് നാടകമായവശ്യപ്പെട്ടു വീട്ടില്‍ വന്നു. കയ്യില്‍ നാടകത്തിന്റെ സ്ക്രിപ്റ്റൊന്നുമില്ലെങ്കിലും കോളജില്‍ പോയി. അവിടെ അഭിനയത്തില്‍ കരുത്ത് കാട്ടുന്ന കുട്ടികളെ കണ്ടപ്പോള്‍ അതുവരെ വറ്റിപ്പോയെന്ന് കരുതിയ പഴയ സ്പിരിറ്റ് വീണ്ടും പുറത്തേക്ക് ചാടി. നാടകം ചെയ്യാമെന്ന് ഉറപ്പു കൊടുത്തു. ഈഡിപ്പസ് റെക്സിന്റെ ചെറിയ രൂപം ഈഡിപ്പസ് എന്ന പേരില്‍ നാടകമാക്കി കുട്ടികളെകൊണ്ട് കളിപ്പിച്ചു.''
നാടകം ഉപേക്ഷിക്കുന്നു?
മനസ്സില്‍ ഒരു തീം ആവേശിച്ചാല്‍ സുവീരന് ഇരിക്കപ്പൊറുതിയുണ്ടാകില്ല. വ്രതം നോറ്റ തെയ്യക്കാരന് ഉത്സവദിവസം കാത്തിരിക്കുമ്പോലെ നാടകം വേദിയിലെത്തിയാലേ വിശ്രമമുണ്ടാകൂ. ഓരോ നാടകാനുഭവവും തീവ്രാനുഭവമാക്കുന്ന ഈ കലാകാരന് നിരന്തരമുണ്ടായ പിന്നോട്ടടി ചില വീണ്ടുവിചാരത്തിലെത്തിച്ചു. ഇനിയൊരു നല്ല നാടകം കൂടി ചെയ്ത് ഈ രംഗത്തുനിന്ന് വിട പറയാമെന്ന തീരുമാനം അങ്ങിനെയാണെടുത്തത്. അതിനു മുന്നോടിയായി നാടകമുപേക്ഷിക്കുന്ന വിഷയം പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കണം.
നാടകപ്രവര്‍ത്തനം ഉപേക്ഷിക്കുന്ന കാര്യം പരസ്യമായി പത്രസമ്മേളനം നടത്തി അറിയിച്ചു. ഈ വിഷയത്തില്‍ പ്രമുഖരുടെ പ്രതികരണമടങ്ങുന്ന പത്രം പുറത്തിറക്കി. എന്‍ ശശിധരന്, എന്‍ പ്രഭാകരന്, കരിവെള്ളൂര്‍ മുരളി, സാറാജോസഫ് അടക്കമുള്ള പലരും അതില്‍ എതിര്‍ത്തും അനുകൂലിച്ചും എഴുതി.
അവസാനത്തെ നാടകം അണിയറയില്‍ ഒരുങ്ങി.'അഗ്നിയും വര്‍ഷവും'. ആദ്യപ്രദര്‍ശനം കോഴിക്കോട് നടത്തിയപ്പോള്‍തന്നെ നാടകത്തിന് നല്ല പ്രതികരണമാണുണ്ടായത്. ഇതോടെ ഒരു വീണ്ടു വിചാരത്തിന് സുവീരന് തയ്യാറായി. നടകരംഗത്ത് നില്ക്കാം, ഒരു സ്ഥിരം നാടകവേദിയുണ്ടെങ്കില്.
മധുമാസ്റ്റര്‍ അടക്കമുള്ളവര്‍ സഹകരിച്ചു. 200 പേര്‍ക്ക് ഇരിക്കാവുന്ന വേദിയില്‍ എല്ലാ ദിവസവും നാടകം. നാടകപ്രവര്‍ത്തകര്‍ അവിടെ തന്നെ താമസം. അവിടുന്ന് നിരന്തരം റിഹോഴ്സല്‍, പുതിയ നാടകത്തിനായ്. അത്തരമൊരു സ്വപ്നം സാക്ഷാത്ക്കരിക്കാനായി കോഴിക്കോട് ഗാന്ധിഗൃഹം കണ്ടെത്തി. 200 രൂപ ദിവസവാടകക്ക് തീരുമാനമായി. കവുങ്ങുകള്‍ കൊണ്ടുവന്ന് ഇന്റീരിയര്‍ ഡെക്കറേഷന് നടത്തി പ്രവര്‍ത്തനം തുടങ്ങിയതോടെ നാല് ആഴ്ചത്തേക്കുള്ള ടിക്കറ്റ് വിറ്റുതീര്‍ന്നു. 40 രൂപയാണ് ടിക്കറ്റ് വില.
എല്ലാം ശരിയാകുന്നവേളയിലതാ വീണ്ടു വെല്ലുവിളികള്‍. ഗാന്ധിഗൃഹം അധികൃതര്‍ വേദി തരില്ലെന്ന് പറഞ്ഞു. രേഖാമൂലം ധാരണയിലെത്തിയില്ലെന്ന് പറഞ്ഞാണ്് അവര്‍ എതിര്‍ത്തത്.
സുവീരന് ശരിക്കും കരഞ്ഞുപോയ നിമിഷം. ''എന്റെ ജീവിതാഭിലാഷമാണ് ഒരു മാസമെങ്കിലും കളിച്ചോട്ടെ'' എന്ന് കേണപേക്ഷിച്ചു. നാടകവും അതിനു പിന്നിലെ വേദനയും തിരച്ചറിയാത്തവര്ക്ക് മനമുരുകിയില്ല. ടിക്കറ്റ് വിറ്റുകഴിഞ്ഞതിനാല് മറ്റെവിടെയെങ്കിലും വേദികിട്ടുക എന്നത് നിര്‍ബന്ധമാണ്. ജില്ലാകലക്ടറെ സമീപിച്ച് ഏതെങ്കിലും സ്ഥലം അനുവദിച്ചുതരാന്‍ അപേക്ഷിച്ചു. ദിവസങ്ങള്‍ നീണ്ടുപോകുകയാണ്. അതിനിടയില്‍ മധു മാസ്റ്റര്‍ സുജനപാലിനെ കണ്ട് ജില്ലാഭരണകൂടത്തില്‍ ഇടപെടാന്‍ ആവശ്യമുന്നയിച്ച്. പ്രതികൂലമായി പ്രതികരണം വന്നതോടെ സുവീരന് രൂക്ഷമായി സംസാരിച്ചു. നാടകകലാകാരന്റെ ശരിയായ വേദനയായിരുന്നു അന്നത്തെ പ്രതികരണം. സുജനപാല്‍ ഒന്നും പറയാതെ നിശ്ചലനായി. സുജനപാല്‍ നാടപ്രവര്ത്തകരുടെ വേദന ഉള്ക്കൊണ്ടതിനാലാണോ എന്നറിയില്ല, പിറ്റേന്നുതന്നെ കലക്ടര്‍ സ്ഥലം അനുവദിച്ചു. ആനക്കുളം മൈതാനം. അഞ്ചു കൊല്ലത്തേക്ക് സൗജന്യമായി വിട്ടുതന്നു. സ്ഥലം കിട്ടിയിട്ടും മറ്റു ചില പ്രശ്നങ്ങള്‍ വീണ്ടും ഉടലെടുത്തതോടെ അവിടെ സ്ഥിരം നാടകവേദിയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സുവീരന് പിന്‍വാങ്ങി. അഗ്നിയും വര്‍ഷവും കാണുന്നതിനായി വിറ്റ ടിക്കറ്റിന്റെ തുകയെല്ലാം മടക്കികൊടുത്തു. നാടകഫീല്ഡിനോട് വിട പറഞ്ഞു.
5,6 വര്‍ഷത്തോളം പിന്നീട് നാടകമേ ചെയ്തില്ല, സുവീരന്. പിന്നീട് 2007 അവസാനത്തിലാണ് സി വി ബാലകൃഷ്ണന്റെ മാസ്റ്റര്‍പീസ് നോവലായ ആയുസ്സിന്റെ പുസ്തകം നാടകമാക്കിയത്. ആ നാടകത്തിന് 2008ല്‍ സംഗീതനാടക അക്കാദമി അവാര്‍ഡും കിട്ടി. ഇതിനുശേഷം ദുബായ് ഇന്റര്‍നാഷണലിനുവേണ്ടി ഐലന്റ് എന്ന ചെറുനാടകം മാത്രമാണ് ചെയ്തത്. 90 മുതല്‍ തന്റെ നാടകത്തില്‍ രൂപപരമായും ഭാഷാപരമായും നല്ല വളര്‍ച്ചയുണ്ടെന്നാണ് സ്വയം വിലയിരുത്തല്‍. എങ്കിലും മികച്ചതെന്ന് പറയുമ്പോള്‍ ആയൂസ്സിന്റെ പുസ്തകത്തിലാണ് എത്തിനില്‍ക്കുന്നത്.
ഇന്ത്യയിലും വിദേശത്തും വിവിധ സംസ്ഥാനങ്ങളില്‍ നാടകമവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിനു പുറമെ പഞ്ചാബിയിലും ഇംഗ്ലീഷിലും നാടകം ചെയ്തു. ഭരതവാക്യം, എല്‍മ, ലേഡി ഫ്രം ദി സീ, നാഗമണ്ഡലം, ചക്രം, സൂ സ്റ്റോറി, സൂത്രവാക്യം എന്നിങ്ങനെ മുപ്പതോളം നാടകങ്ങള്‍ ചെയ്തിട്ടുണ്ട്.
ഒരു മാധ്യമം ഉപേക്ഷിച്ചാലേ മറ്റൊരു മാധ്യമത്തില്‍ മാസ്റ്ററാകാന്‍ കഴിയൂ എന്നത് സത്യമാണ്. എന്നാല്‍ സുവീരന് സിനിമയിലേക്ക് കടന്നാലും നാടകം ഉപേക്ഷിക്കാന്‍ തയ്യാറല്ല. മൂന്ന് വര്‍ഷത്തിനിടയില്‍ ഒന്ന് എന്ന തരത്തില്‍ വലിയ നാടക സ്വപ്നമാണ് ഇപ്പോഴും മനസ്സിലുള്ളത്.
പ്രണയവും കുടുംബവും
പ്രതിഭാധനരായ കലാകാരന്മാരുടെ ജീവത്തില്‍ കണ്ടേക്കാവുന്ന എന്തൊക്കെയോ ചില തീവ്രവിമതത്വം സുവീരന്റെ ജിവിതത്തിലും നിറഞ്ഞുനില്‍പ്പുണ്ട്. പൊതു സാമൂഹ്യബോധത്തെ അലോസരപ്പെടുത്തുന്ന പലതും ആ ജീവിതത്തില്‍ കാണുമ്പോള്‍ അതിലെ ശരിയും തെറ്റും കാഴ്ച്ചപ്പാടുകള്‍ക്കനുസരിച്ച് മാറും. കലയും ജീവിതവും രണ്ടല്ലെന്ന് വിശ്വസിക്കുന്ന സുവീരന് തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയതും കലഹം സൃഷ്ടിച്ചുകൊണ്ടാണ്. സുവീരന് സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുമ്പോള്‍ തന്റെ ജൂനിയറായി അവിടെയെത്തിയ വേളം സ്വദേശി അമൃതയുമായി അടുപ്പത്തിലാകുകയും ഒരുമിച്ചുള്ള ജീവിതം തുടങ്ങുകയുമായിരുന്നു. (ഇതുവരെ സാമ്പ്രദായികവിവാഹം നടന്നിട്ടില്ല) . അമൃത കുട്ടിക്കാലം മുതലേ നാടകത്തിലുണ്ട്. സ്കൂള്‍തലത്തില്‍ നിരവധി സമ്മാനങ്ങള്‍ അഭിനയത്തില്‍ വാങ്ങിയ അമൃത എസ് എഫ് ഐ പ്രവര്‍ത്തകയായിരുന്നു. 2004ലാണ് സ്കൂള്‍ ഓഫ് ഡ്രാമയില്‍ എത്തുന്നത്. സുവീരനുമായി ഒരുമിച്ചു കഴിയുന്നത് സുവീരന്റെ വീട്ടിലാണ് വലിയ കോലാഹലമുണ്ടാക്കിയത്. ഇതരസമുദായക്കാരിയെ വിവാഹം ചെയ്തു എന്നതിലപ്പുറം സാമ്പ്രദായിക വിവാഹരീതി സ്വീകരിച്ചില്ലെന്നതുമാണ് പ്രശ്നം. ആദ്യ കുട്ടി പിറക്കുന്നതുവരെ ഒരു വര്‍ഷക്കാലം വീട്ടില്‍ കയറ്റിയിരുന്നില്ല. പിന്നീടാണ് വീടുമായി ബന്ധം തുടങ്ങിയത്.
നാടകപ്രവര്‍ത്തനവുമായി കറങ്ങുമ്പോള്‍ പല സ്ഥലങ്ങളില്‍ വാടകവീടുകളിലായാണ് ഇവരുടെ വാസം. സുവീരന്റെ നേതൃത്വത്തിലുള്ള 'ബേക്ക് സ്റ്റേജ'് ഗ്രൂപ്പിന്റെ നാടകത്തില്‍ അമൃത സജീവമായി. അവസാനമായി അഗ്നിയും വര്‍ഷത്തിലുമാണ് വേഷമിട്ടത്. 2002നുശേഷം സുവീരനും ഈ രംഗം വിട്ടതോടെ ചില നാടകപ്രൊജക്ടുകളുമായി കഴിയുകയാണിപ്പോള്‍. പുതുതായി ഒരു വിമന്‍സ് നാടകഗ്രൂപ്പ് തുടങ്ങാനുള്ള ആലോചനയുണ്ട്. കേക, ഐക എന്നിവരാണ് മക്കള്‍.
പത്തുവര്‍ഷം മുമ്പാണ് സുവീരന്റെ അച്ഛന് കുഞ്ഞിരാമന്‍വൈദ്യര്‍ മരിച്ചത്. അതിനിടയില്‍ മകന്റെ ഒരു നാടകം മാത്രമാണ് ആ പിതാവ് കണ്ടത്. സക്കറിയയുടെ 'ഭാസ്ക്കരപട്ടേലരും തൊമ്മിയുടെ ജീവിതവും' എന്ന സുവീരന്റെ നാടകം മടപ്പള്ളിയില്‍ അരങ്ങേറുന്നു. നാടകാഭിനയം കഴിഞ്ഞ പുറത്തു നോക്കുമ്പോള്‍ അമ്മ കൗസല്യ നില്ക്കുന്നു. സുവീരന് ഓടിച്ചെന്നു. എപ്പോഴെത്തി, ഒറ്റയ്ക്കാണോ? അല്ല അച്ഛനുമുണ്ടെന്ന് അമ്മ പറഞ്ഞു. ദുരെ നില്ക്കുന്ന അച്ഛനെ ചൂണ്ടികാണിച്ചു. സുവീരന് അച്ഛന് സമീപത്തേക്ക് പോകുമ്പോഴേക്കും അച്ഛന് സ്ഥലം വിട്ടിരുന്നു. പിന്നീട് അച്ഛന് അമ്മയോട് ഇപ്രകാരം പറഞ്ഞത്രെ- 'അവന് നമ്മള് കാണുന്നതുപോലെയല്ല. ഓന് വലിയ കാര്യമാണ് ചെയ്യുന്നത്'.
സിനിമാ ലോകം
ബ്യാരിക്ക് ദേശീയ അവാര്‍ഡ് സുവീരനെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമാണ്. അവാര്‍ഡ് പ്രഖ്യാപനം നടക്കുന്നതിന്റെ തലേന്ന് വേളത്തെ ഭാര്യവീട്ടിലായിരുന്നു. പുലര്‍ച്ചെ അഞ്ചിന് സിനിമയുടെ കോസ്റ്റിയൂമര്‍ ഹമീദാണ് വിവരം അറിയിച്ചത്. ദേശീയതലത്തിലുള്ള അവാര്‍ഡാണെന്ന് പറഞ്ഞത് വിശ്വസിച്ചില്ല. കര്‍ണാടക സംസ്ഥാനത്തെ മികച്ച ചിത്രമാകാം എന്നാണ് ആദ്യം കരുതിയത്. ഉച്ചയ്ക്ക് പ്രഖ്യാപനം വന്നതോടെയാണ് ദേശീയതലത്തിലുള്ള അംഗീകാരമാണെന്ന് സ്ഥിരീകരണമായത്.
കേരള അതിര്‍ത്തിയോട് തൊട്ടുകിടക്കുന്ന കര്‍ണാടകയിലെ സൂറത്ത്കല്‍ ജില്ലയില്‍ നടക്കുന്ന കഥയാണ് സിനിമ. ലിപിയില്ലാത്ത ബ്യാരി ഭാഷ സംസാരിക്കുന്ന മുസ്ലീം സമൂഹത്തിലെ അനാചാരങ്ങളും അവിടുത്തെ സ്ത്രീകളുടെ ദുരിതജീവിതവുമാണ് ഒന്നേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ പറയുന്നത്. ചെറിയ കാര്യത്തില്‍ പോലും സ്ത്രീകളെ മൊഴി ചൊല്ലുന്നത് ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. അത്തരത്തില്‍ മൊഴി ചൊല്ലപ്പെട്ട സ്ത്രീയ്ക്ക് പിന്നീട് പഴയ ഭര്‍ത്താവിനെ പുനര്‍വിവാഹം ചെയ്യണമെങ്കില്‍ ആ സ്ത്രീ അതിനു മുമ്പ് മറ്റൊരു പുരഷനുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടണം. ഇത്തരമൊരു സങ്കീര്‍ണ്ണ മായ പ്രശ്നത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്ന സ്ത്രീ അനുഭവിക്കുന്ന മാനസീകാവസ്ഥ ശക്തമായി അവതരിപ്പിക്കുന്നതാണ് സിനിമ. ഭര്‍തൃവീട്ടില്‍ അകപ്പെട്ട സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ അത്തരം അനാചാരത്തിന് കീഴടങ്ങേണ്ടിവരികയുമാണ് ഇതിലെ നായികയ്ക്ക്. മതാന്ധതയില്‍ ഉഴറുന്ന സമൂഹത്തെയും പൗരോഹിത്യത്തെയും തന്റെ ലൈംഗികതകൊണ്ട് നായിക വിറപ്പിക്കുന്നതാണ് ഇതിന്റെ അന്ത്യം. നാടകത്തിലും സെക്സിനെ ശക്തമായ ഭാഷയായി ഉപയോഗിക്കുന്ന സുവീരന് തന്റെ ആദ്യസിനിമയിലും അതേ ഇമേജിനെ കൂട്ടുപിടിച്ച് വിജയം വരിച്ചിരിക്കയാണ്.
സുവീരന്റെ ഒടുവിലത്തെ നാടകമായ ആയുസ്സിന്റെ പുസ്തകം കണ്ടതിനെതുടര്‍ന്നാണ് ബ്യാരി ഭാഷക്കാരാനായ അല്‍ത്താഫ് ബ്യാരിയുടെ സ്ക്രിപ്റ്റുമായി സുവീരനെ കാണാനെത്തുന്നത്. യാതൊരു പരിചയവുമില്ലാത്ത ഭാഷയില്‍ സിനിമ ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് അയാളെ അന്നുതന്നെ മടക്കിയയച്ചു. പിന്നീട് നിര്‍മാതാവിന്റെ നിരന്തരമായ സമ്മര്‍ദ്ദത്തെതുടര്‍ന്ന് സുവീരന് ബ്യാരി ഭാഷക്കാരുടെ നാട് കാണാന്‍ പോകുകയാണ്.
മൊഴിചൊല്ലപ്പെട്ട് പുരുഷന്മാരില്ലാതെ മക്കളുമായി തനിച്ച് കഴിയുന്ന സ്ത്രീകളുടെ വലിയൊരു കോളനി സുവീരനെ വല്ലാതെ ഞെട്ടിച്ചു. അമ്പരപ്പ് മാത്രമായിരുന്ന സ്ത്രീകളിലെ ഏക ഭാവം. കടുത്ത മാനസികത്തകര്‍ച്ചയില്‍ മുങ്ങിപ്പോയ സ്ത്രീകളുടെ ദയനീയ മുഖം കണ്ടപ്പോള്‍തന്നെ സിനിമ ചെയ്യാമെന്ന് ഉറപ്പ് നല്കി. പിന്നീട് ബ്യാരിയുമായി ബന്ധപ്പെട്ട സാഹിത്യവും സിനിമയും ചരിത്രവുമൊക്കെ പഠിക്കാന്‍ മാസങ്ങളോളമെടുത്തു. നിരന്തരം നാട്ടിലും വീട്ടിലുമിരുന്ന് സ്ക്രിപ്റ്റ് മുഴുമിപ്പിച്ചു. അവിടുത്തെ യാഥാസ്ഥിക മത സമ്പ്രദായത്തെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വീണ്ടും പദ്ധതി ഉപേക്ഷിച്ചു. എന്നാല്‍ അല്‍ത്താഫ് എന്ന നിശ്ഛയദാര്ഡ്യമുള്ള നിര്‍മാതാവിന്റെ പിന്തുണയില്‍ സിനിമ മുഴുമിപ്പിച്ചു.
ആദ്യം ഇതിലെ പിതാവിന്റെ വേഷത്തില്‍ ഭരത് മുരളിയെ കാസ്റ്റ് ചെയ്തെങ്കിലും ഷെഡ്യൂള്‍ പ്രശ്നംമൂലം അത് മാമുക്കോയയിലേക്ക് വരികയായിരുന്നു.
സിനിമ പുറത്തിറങ്ങിയപ്പോള്‍ ബ്യാരിയില്‍ അത് പ്രദര്‍ശനത്തിന് അനുവദിച്ചില്ല. ഇപ്പോള്‍ അവാര്‍ഡ് വന്നതോടെ അവരും ചെറുതായി മാറിചിന്തിച്ചു. തിയറ്ററുകളില്‍ പടം ഓടിയെങ്കിലും വിലക്ക് മൂലം പടം കാണേണ്ട സാധാരണക്കാര്‍ പലരും കണ്ടിട്ടില്ല. നാടകത്തിലേതുപോലെ ഈ സിനിമാ പ്രൊജക്ടിനിടയിലും അത് പൊളിക്കാന്‍ പല ഭാഗത്തുനിന്നും ഇടപെടലുണ്ടായി. നടിയെ പിന്തിരിപ്പിക്കാനും നിര്‍മാതാവിനെ പിന്തിരിപ്പാക്കാനുമാണ് കേരളത്തില്‍ നിന്ന് ഇടപെടലുണ്ടായത്. ആരാണെന്ന് വ്യക്തമല്ല.
ഇതിനു മുമ്പ് മമ്മൂട്ടിയെ നായകനാക്കി സുവീരന് എഴുതിയ സ്ക്രിപ്റ്റ് നിര്‍മാതാവ് പിന്‍വാങ്ങിയതിനാലാണ് നടക്കാതെ പോയത്. കഥ പറയുമ്പോള്‍ എന്ന സിനിമയില്‍ സഹസംവിധായകനായും ഉദയനാണ് താരത്തില്‍ വേഷമിടുകയും ചെയ്തു. നാല് ഡോക്യുമെന്ററിയും എടുത്തു.
പുതുതായി ശ്രീനിവാസന്റെയും മറ്റു സിനിമ സംവിധാനം ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്. ഇതിനൊക്കെ പുറമെ മുമ്പ് ഉപേക്ഷിച്ച മെഗാനാടകപ്രൊജക്ടായ ഈഡിപ്പസ് റെക്സിനെ അവലംബിച്ച് വന്‍ സിനിമ സുവീരന്റെ മോഹമാണ്. ധനുഷിനെ നായകനാക്കി ചെന്തമിഴില്‍ ഗോത്രസംസ്ക്കാരം സൃഷ്ടിച്ച് കഥ പറയാനാണ് ലക്ഷ്യം. (സമകാലിക മലയാളം വാരിക)
Tuesday, February 28, 2012
പിടിക്കെടാ 'ഹിന്ദു'വിനെ; അഥവാ സി പി എമ്മിന്റെ ഒടുങ്ങാത്ത മാധ്യമപ്പേടി

നരസിംഹാവതാരമൂര്ത്തിയായും അതിമാനുഷനായും പ്രത്യക്ഷപ്പെടുന്ന നായകവേഷം ആള്‍ക്കൂട്ടത്തിനിടയിലൊരു പ്രതിനായകനെ സൃഷ്ടിച്ച് അയാളെ ഒറ്റയ്ക്ക് അടിച്ചുപരുവത്തിലാക്കുന്ന കാഴ്ച കച്ചവടസിനിമയുടെ സ്ഥിരം ദൃശ്യഭാഷയാണ്. ഓരോ തവണ പ്രതിനായകനെ നിലംപരിശാക്കുമ്പോഴും മൂകസാക്ഷികളായ ആള്‍ക്കൂട്ടത്തിന്റെ ഞെട്ടലും ഭീതിയും ഒടുക്കം നായകനോട് ഇതേ ആള്‍ക്കൂട്ടത്തിന് വന്നുചേരുന്ന ഭക്തിയുമൊക്കെയാകും തുടര്‍ന്നുള്ള ഷോട്ടുകളോരോന്നും........
നാലാംതവണയും ശത്രുനിഗ്രഹമെല്ലാം പൂര്‍ത്തിയാക്കി സി പി എമ്മിന്റെ അമരത്തെത്തിയ സാക്ഷാല്‍ പിണറായി വിജയന്റെ മാധ്യമധ്വംസനത്തിന് ഏതാണ്ടിതേ സിനിമാറ്റിക് മൂഡ് വന്നുചേരുന്നു എന്ന് വ്യക്തമാക്കാനാണ് ഇത്രയും കാര്യം പറഞ്ഞത്. സിനിമയില്‍ അടികൊള്ളുന്നത് പ്രതിനായകനാകുമ്പോള്‍തന്നെ കാഴ്ച്ചക്കാരായ മഹാഭൂരിപക്ഷത്തിന്റെ വിധേയത്വവും പിന്തുണയും ഉറപ്പിച്ച് നായകപരിവേഷത്തിലെത്തുക എന്ന ലളിതയുക്തിയാകുമ്പോള്‍, ഇവിടെ രാഷ്ട്രീയത്തില്‍ ചില ഒറ്റയൊറ്റ എതിരാളികളെ സൃഷ്ടിക്കുകയും അവരെ കടന്നാക്രമിക്കുകയും ചെയ്യുമ്പോള്‍ മറ്റുള്ളവരില്‍ ഭയം ജനിപ്പിക്കുകയും അവരെ നിശബ്ദരാക്കുകയും ചെയ്യുക എന്ന ഫാസിസ്റ്റ് യുക്തിയാണെന്ന് മാത്രമാണ് വ്യത്യാസം. തനിക്ക് ഇഷ്ടമുള്ളത് എഴുതാത്ത മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്തും ഭര്‍ത്സിച്ചും ഭീഷണിപ്പെടുത്തിയും അവഹേളിച്ചും പിണറായി നടത്തികൊണ്ടിരിക്കുന്ന തേരോട്ടം ഒരു കമ്യൂണിസ്റ്റുകാരനില്‍ എങ്ങിനെ ഫാസിസ്റ്റ്വത്ക്കരണം പൂര്‍ത്തിയാക്കുന്നു എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാകുന്നു. ഏറെകാലമായി സി പി എം നടത്തിക്കൊണ്ടിരിക്കുന്ന അത്തരം ഇടപെടലിന്റെ ഏറ്റവും പുതിയ പതിപ്പായിരുന്ന സംസ്ഥാനസമ്മേളനാനന്തരം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിലെ തലയെടുപ്പുള്ള മാധ്യമപ്രവര്‍ത്തകനായ സി ഗൗരീദാസന്‍നായരെ സിന്‍ഡിക്കേറ്റ് തലവന്‍ എന്ന് പരസ്യമായി പിണറായി വിളിച്ചാക്ഷേപിച്ചത്.
കഴിഞ്ഞ പത്തു വര്‍ഷത്തോളമായി മാധ്യമങ്ങള്‍ക്കെതിരെ സി പി എം വളര്‍ത്തികൊണ്ടുവന്ന ഏകപക്ഷീയമായി ഇടിച്ചുനിരത്തല്‍ നയം(വിമര്‍ശമെന്ന പേരില്‍) മാധ്യമരംഗത്ത് പാര്‍ട്ടിക്കെതിരെ ചെറിയ വിമര്‍ശത്തെപോലും തടയിടുന്നതിനായുള്ള പശ്ച്ചാത്തലമൊരുക്കുന്നതിന്റെ ഭാഗമായിരുന്നു. അതില്‍ പാര്‍ട്ടി ഏതാണ്ട് വിജയിച്ചു എന്നാണ് കാണുന്നത്. ഏറെ കാലമായി അവര്‍ തുടര്‍ച്ചയായി മാധ്യമമേഖലയെ ചൊല്പ്പടിയില് നിര്‍ത്താന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. പരമ്പരാഗത മാധ്യമമായ അച്ചടിയിലും ദൃശ്യമാധ്യമത്തിലും ന്യൂവെയവ് രംഗമായ സോഷ്യല്‍നെറ്റുവര്‍ക്കുകളിലുമൊക്കെയുള്ള ഇടപെടല്‍ അത്രമാത്രം സുസംഘടിതവും പൂര്‍വ്വ അജണ്ടകളാല്‍ തയ്യാറാക്കപ്പെട്ടതുമായിരുന്നു.
മീഡിയാ സിന്‍ഡിക്കേറ്റിന്റെ ഉദയം
1957ലെ ഇ എം എസ് സര്‍ക്കാരിനെ താഴെയിറക്കുന്നതിന് രൂപംകൊണ്ട വിമോചനസമരത്തിനന് കൊഴുപ്പേകാന്‍ സി ഐ എ ഇവിടുത്തെ ചില മാധ്യമങ്ങളില്‍ പണമിറക്കിയെന്നത് ഒരു ചരിത്രവസ്തുത. അന്നത്തെ സര്‍ക്കാരിനെ അട്ടിമറിക്കാനും അതിനുവേണ്ടിയുള്ള പൊതുസമ്മതി നേടിയെടുക്കാനുമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അത്യധികം ഇകഴ്ത്തുന്ന വാര്‍ത്തകള്‍ വന്നുവെന്നതും വാസ്തവമാണ്. പില്ക്കാലത്ത് സി പി എമ്മിനെതിരെ മാധ്യമങ്ങളില്‍ വാര്‍ത്ത വരുമ്പോഴൊക്കെ അവര്‍ കൊണ്ടുപിടിച്ചു നടത്തിയ പ്രയോഗം മാധ്യമങ്ങളുടെ സി ഐ എ ഇടപെടലാണ് പാര്‍ട്ടിക്കെതിരായ വാര്‍ത്തകള്‍ക്കു പിന്നില്‍ എന്നായിരുന്നു. ഒരു ചരിത്രവസ്തുത എല്ലാ കാലത്തും ആവശ്യത്തിനും അനാവശ്യത്തിനും മാധ്യമവിമര്‍ശനത്തിനായി കെട്ടിയെഴുന്നള്ളിക്കുക എന്നതായിരുന്നു ഈ വിമര്‍ശനത്തിലൂടെ കേരളം കണ്ടത്.
എന്നാല്‍ തൊണ്ണൂറുകള്‍ക്കു ശേഷം ആഗോളവത്ക്കരണകാലത്ത് കേരളത്തിലെ മറ്റെല്ലാത്തിനും വന്ന മാറ്റം പോലെ സി പി എമ്മിനും പ്രത്യയശാസ്ത്രവ്യതിയാനമടക്കമുള്ള നിരവധി മാറ്റങ്ങള്‍ സംഭവിച്ചതോടെ സി ഐ എപ്രയോഗം സാവധാനം ഇല്ലാതായി. വിദേശമൂലധനതാല്‍പ്പര്യത്തെ ശിരസാവഹിക്കുന്ന നിലയിലുള്ള അന്യവര്‍ഗചിന്താഗതി സി പി എമ്മിനെ പിടികൂടിയതോടെ സി ഐ എ പാര്‍ട്ടിക്കുള്ളിലൂടെയാണ് കേരളത്തിലും മറ്റും കടന്നുവരുന്നതെന്ന് സംശയം ജനങ്ങളില്‍ ഉണര്‍ന്നുകഴിഞ്ഞിരുന്നു. പാര്‍ട്ടി സോഷ്യല്ഡെമോക്രാറ്റിക് രീതിയിലേക്ക് വഴിമാറുമ്പോള്‍തന്നെ അതിനെതിരെ അതിനുള്ളില്‍തന്നെ ശക്തമായ എതിര്‍പ്പും രൂപം കൊള്ളുകയും മൂല്യനിരാസം നേതാക്കളിലും അണികളിലും വന്നുചേരുകയും അഴിമതിക്കു വിധേയമാകുകയും ചെയ്യുന്ന കാലമായിരുന്നു പിന്നീടുണ്ടായത്. അതിനാല്‍തന്നെ പാര്‍ട്ടിക്കുള്ളില്‍ മുമ്പൊന്നുമില്ലാത്ത തരത്തില്‍ വന്നുചേര്‍ന്ന അഭിപ്രായവ്യത്യാസവും അതിനുള്ളില്‍തന്നെ ഉടലെടുത്ത ജീര്‍ണ്ണതയും പല രൂപത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നുകൊണ്ടിരുന്നു. അന്നു മുതലാണ് പാര്‍ട്ടിനേതൃത്വം മാധ്യമങ്ങളോട് മുമ്പൊന്നുമില്ലാത്ത തരത്തില്‍ അസഹിഷ്ണുത പ്രകടിപ്പിച്ചുതുടങ്ങിയത്.
മടിയില്‍ കനമില്ലാത്തവന് ഏത് വിമര്‍ശനത്തെയും ഭയക്കേണ്ടതില്ലെന്നതാണ് കമ്യൂണിസ്റ്റ് ചരിത്രം തെളിയിക്കുന്നത്. എത്രയോ കാലം മാധ്യമങ്ങളാല്‍ ഏകപക്ഷീയമായി വിചാരണ ചെയ്യപ്പെട്ടിട്ടും വളര്‍ന്നുപന്തലിച്ച പാര്‍ട്ടിയാണ് സി പി എം. പാര്‍ട്ടിയിലെ വിഭാഗീയകതയ്ക്ക് പാര്‍ട്ടിയുടെ ഉദ്ഭവത്തോളം പഴക്കുമുണ്ടെങ്കിലും പാര്‍ട്ടി നേതാക്കളുടെ വഴിതെറ്റിയ പോക്കും അഴിമതിയും മറ്റും ആഗോളാവത്ക്കരണത്തിനുശേഷമുള്ള വസ്തുതയാണ്. അതിനാല്‍ ഇപ്പോഴത്തെ വിമര്‍ശനത്തെയും മാധ്യമങ്ങളുടെ വെളിപ്പെടുത്തലിനെയും സി പി എം ഏറെ ഭയപ്പെടുന്നുമുണ്ട്. മടിയിലൊന്നും ഒളിപ്പിക്കാനില്ലാത്തപഴയ പാര്‍ട്ടിനേതാക്കള്‍ സഹിഷ്ണുതയോടെ മാത്രമാണ് മാധ്യമവിമര്‍ശനം നടത്തിയിരുന്നത്.
പിണറായി വിജയന് സെക്രട്ടറിയായതിനുശേഷമാണ് ഇത്തരത്തില്‍ പാര്‍ട്ടിയിലെ മൂല്യച്യതിക്കെതിരെയും പ്രത്യശാസ്ത്രവ്യത്യാനത്തിനെതിരെയും ഉള്ളില്‍നിന്നുതന്നെ വി എസിന്റെ നേതൃത്വത്തില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുവന്നത്. അത് ഏറ്റവും രൂക്ഷമായതാകട്ടെ മലപ്പുറം സമ്മേളനത്തിനു മുന്നോടിയായുള്ള കാലയളവിലായിരുന്നു.
ജനീകയാസൂത്രണം നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദവും എം പി പരമേശ്വന്റെ നാലാംലോക സിദ്ധാന്തത്തിനെതിരെ ഉയര്‍ന്ന കോലാഹലവും പരിഷത് വിവാദവുമൊക്കെ ഒന്നാം പേജിലെ ലീഡ് സ്റ്റോറിയായി പോലും മാധ്യമങ്ങളില്‍ കത്തിനിന്നത് ഇക്കാലത്തായിരുന്നു. വര്‍ഗനിലപാടിനെ കൈവിട്ടുകൊണ്ട് സി പി എം നാലാംലോകവദത്തെ കെട്ടിപ്പിടിച്ചു മുന്നേറുകയാണെന്ന് സി പി എമ്മിലെ വിമത സൈദ്ധാന്തികര്‍ വിലയിരുത്തി. അതിനെല്ലാം എം എന്‍ വിജയന്‍മാസ്റ്ററുടെ പിന്തുണയും വന്നതോടെ പാര്‍ട്ടി വല്ലാതെ ഉലയാന്‍ തുടങ്ങി. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് ഉയരുന്ന ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങള്‍ വള്ളിപുള്ളി വിടാതെ കൊടുക്കാന്‍ തുടങ്ങിയത് പിണറായിയെയും സംഘത്തെയും ശക്തമായി ക്ഷീണിപ്പിക്കാന്‍ തുടങ്ങി. ഒടുക്കം വിമതപക്ഷത്തിന്റെ വിമര്‍ശം ശരിവെക്കുന്ന തരത്തില്‍ എം പി പരമേശ്വനെയും ബി ഇക്ബാലിനെയും ജോയ് ഇളമണിനെയുമൊക്കെ പുറത്താക്കുന്ന നില വന്നപ്പോള്‍ അതും മാധ്യമങ്ങള്‍ ആഘോഷിച്ചു.
പാര്‍ട്ടി സെക്രട്ടറി പ്രതിയായി ഉയര്‍ന്നുവന്ന ലാവ്ലിന് അഴിമതിയും വി എസിന്റെ ഇടപെടലിനു ശക്തി കൂട്ടിയപ്പോള്‍ അതും വസ്തുത ചോര്‍ന്നുപോകാതെ മാധ്യമങ്ങള്‍ ജനങ്ങളിലെത്തിച്ചു. മലപ്പുറം സമ്മേളനത്തിനെ ലക്ഷ്യം വെച്ചായിരുന്നു വി എസ് അച്യുതാനന്ദന് ഇത്രയും പ്രശ്നങ്ങളൊക്കെ തരാതരം പോലെ ഉപയോഗിച്ചിരുന്നത.് പാര്‍ട്ടിയെ ഉലയ്ക്കുന്ന തരത്തില്‍ അക്കാലയളവില്‍ അനിയന്ത്രിതമായി വാര്‍ത്ത വന്നുകൊണ്ടിരിക്കെയാണ് `മാധ്യമസിന്‍ഡിക്കേറ്റ്' എന്ന പ്രയോഗവുമായി പിണറായി രംഗത്തുവന്നത്. ഒരേ സമയം വിവിധ പത്രങ്ങളില്‍ ഒരേ പോലെയുള്ള വാര്‍ത്തകള്‍ പാര്‍ട്ടിക്കെതിരെ വരുന്നത് ഒരു കേന്ദ്രത്തിലിരുന്ന് ചില മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തയ്യറാക്കുന്നതാണെന്നാണ് ഇതിന് പിണറായി നല്കിയ വ്യാഖ്യാനം. പാര്‍ട്ടിക്കുള്ളിലും പുറത്തും നടന്നുകൊണ്ടിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ത്ത് തങ്ങള്‍ക്കു മുന്നേറാനാകുമോ എന്ന പരീക്ഷണമായിരുന്നു മാധ്യമസിന്‍ഡിക്കേറ്റ് പ്രയോഗത്തിലൂടെ സി പി എം നടത്തിയത്.
അക്രമം, കേസ്, തെറിയഭിഷേകം
ഗ്രൂപ്പ് പോരും അധികാരപോരും പ്രത്യയശാസ്ത്ര വ്യതിയാനവുമൊക്കെ പാര്‍ട്ടിക്കുള്ളിലുണ്ടായിരുന്നു എന്നത് പില്ക്കാലത്ത് പാര്‍ട്ടിതന്നെ എഴുതി പുറത്തുവിട്ട രേഖയില്‍ പലയിടത്തും അടിവരയിട്ട് വ്യക്തമാക്കിയ കാര്യമാണ്. അതുമായി ബന്ധപ്പെട്ട് നിരവധി പേരെ പുറത്താക്കുകയും ചിലരെ പിന്നീട് ഔദ്വോഗികപക്ഷത്തിന്റെ താല്‍പ്പര്യപ്രകാരം തിരിച്ചെടുത്തതും വസ്തുതയാണ്. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടി പരസ്യമായി പത്രക്കുറിപ്പ് ഇറക്കി പ്രഖ്യാപിക്കുന്നതിനു മുമ്പേ പറഞ്ഞുപോയി എന്നതാണ് കേരളത്തിലെ മാധ്യമങ്ങള്‍ ചെയ്ത തെറ്റ്. ഔദ്യോഗിക ഗസറ്റ് വരുന്നതുമാത്രം വാര്‍ത്തയായി കൊടുക്കണമെന്ന് ശാഠ്യം പിടിക്കാന്‍ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് ഏകാധിപത്യം നിലവിലില്ലെന്ന കാര്യം ഇവര്‍ ആരും തന്നെ ഓര്‍ക്കുന്നില്ല( ഹിന്ദു പത്രം ഏറെകാലമായി തങ്ങളുടെ റിലീസ് നന്നായി കൊടുക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ അതല്ലാത്ത ചില വാര്‍ത്തയും കൊടുക്കുന്നു എന്നതാണ് ഗൗരീദാസന്‍നായര്‍ക്കെതിരെ പിണറായി ഇറക്കിയ കുറ്റപത്രം)
ഇതിനെ നേരിടാന്‍ പല മാര്‍ഗങ്ങളായിരുന്നു സി പി എം അവലംബിച്ചത്. ഒറ്റപ്പെട്ട ആക്രമങ്ങള്‍ മാധ്യമസ്ഥാപനത്തിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ നടത്തുക, അമിതവിമര്‍ശനവുമായി രംഗത്തെത്തുന്ന മാധ്യമങ്ങള്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കേസ് നല്‍കുക, ഇതൊന്നുമല്ലാത്തവരെ പരസ്യമായി പൊതുയോഗങ്ങളില്‍ തെറിവിളിക്കുക(ഇതാ നമുക്കെതിരായ ഒരു മാധ്യമപ്രവര്ത്തകന്, അവനെ കൈയില്‍ കിട്ടിയാല്‍ കൈകാര്യം ചെയ്യുക എന്ന ധ്വനിയാണ് അത്തരം പ്രസംഗങ്ങള്‍ക്കുള്ളത്)
ഇ പി ജയരാജന്റെ വീടുമായി ബന്ധപ്പെട്ട വാര്‍ത്ത വന്നതിന്റെ പേരില്‍ മംഗളം പത്രത്തിന്റെ കണ്ണൂര്‍ ആഫീസിനു നേരെ ആക്രമണം നടത്തി മാധ്യമപ്രവര്‍ത്തകനെയും ഫോട്ടോഗ്രാഫറെയും അക്രമിച്ചത്, മലപ്പുറം സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അന്ന് മംഗളത്തില്‍ ജോലി ചെയ്തിരുന്ന രാമചന്ദ്രന് എന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ അക്രമം അഴിച്ചുവിട്ടത്, ഏറ്റവുമൊടുവില്‍ സ്ത്രീവിഷയത്തില്‍ അകപ്പെട്ട പി ശശിയുമായി ബന്ധപ്പെട്ട ചോദ്യം ഉയര്‍ത്തിയതിന്റെ പേരില്‍ ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തില്‍ മര്‍ദ്ദനം, വാര്‍ത്തയുടെ പേരില്‍ മാധ്യമസ്ഥാപനങ്ങള്‍ക്കുനേരെയുണ്ടായ കല്ലേറ്...ഇങ്ങിനെ നീളുന്നതാണ് അത്തരം ഇടപെടലുകള്‍
പിണറായിയെ വിമര്‍ശിച്ചുകൊണ്ട് അഡ്വ. എ ജയശങ്കര്‍ ലേഖനം എഴുതിയതിന്റെ പേരില്‍ മാധ്യമം വാരികയ്ക്കെതിരെ കേസ് നല്കിയതും ഇതേ തരത്തിലുള്ള സി പി എമ്മിന്റെ പുതിയ നീക്കത്തിന്റെ ഭാഗമായിരുന്നു. പാര്‍ട്ടിയില്‍ വി എസ്- പിണറായി പോര് രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളയില്‍ വി എസിന് അനുകൂലമായ പോസ്റ്റര്‍ കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസിനു മുന്നില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെ ഒട്ടിച്ചത് അതികാലത്ത് റിക്കോര്‍ഡ് ചെയ്ത് വാര്‍ത്തയാക്കിയതിന്റെ പേരില്‍ ഇന്ത്യാവിഷന് ലേഖകന്‍ സി കെ വിജയനെതിരായ കേസ്, എം എന്‍ വിജയന്റെ മരണത്തെതുടര്‍ന്ന് അദ്ദേഹത്തെ പുകഴ്ത്തികൊണ്ട് ദീപികയില്‍ ലേഖനമെഴുതിയതിന്റെ പേരില്‍ പുറത്താക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിപ്പിച്ച് കേസെടുപ്പിക്കാന്‍ ധൃതികാട്ടിയത്( അന്ന് ഔദ്വോഗികപക്ഷത്തിന്റ ഉറ്റ തോഴന് ഫാരീസ് അബൂബക്കറിന്റെ നിയന്ത്രണത്തിലായിരുന്ന ദീപിക. ഔദ്യോഗികപക്ഷത്തെ എതിര്‍ക്കുന്ന വാര്‍ത്ത കൊടുക്കാന്‍ പാടില്ലായിരുന്നു, അന്നത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തര്‍ക്കെതിരായ കേസില്‍ ഏറെ താല്‍പ്പര്യം കാട്ടിയിരുന്നു) എന്നിവയും പിണറായിയുടെ മാധ്യമവധത്തിന്റെ ഭാഗയമായി അരങ്ങേറിയതാണ്.
മാതൃഭൂമി പത്രാധിപരായിരുന്ന കെ ഗോപാലകൃഷ്ണനെ `എടോ ഗോപാലകൃഷ്ണാ..' എന്ന് വിളിച്ച് ആക്ഷേപിച്ചതാണ് ഇഷ്ടമില്ലാത്ത മാധ്യമപ്രവര്‍ത്തകരെ തെറിവിളിച്ച് നിശബ്ദരാക്കുക എന്ന പിണറായിയുടെ ശൈലിയില്‍ പൊന്‍തൂവലായി ഇന്നും കിടക്കുന്നത്. അസഹിഷ്ണുതയും കമ്യൂണിസ്റ്റ് സേച്ഛാധിപത്യമനോഭാവവും ഒരുമിച്ച് ചേര്‍ന്നുള്ള സ്വരമായിരുന്നു ഇതിലൂടെ കേരളം കേട്ടത്. സി പി എമ്മിനെക്കുറിച്ച് സത്യം എഴുതിയതിന്റെ പേരിലായിരുന്നു ഒരു പത്രാധിപര്‍ ഇത്രമാത്രം ഇകഴ്ത്തപ്പെട്ടതെന്ന് നാമോര്‍ക്കണം. വി എസ് അച്യതാന്ദന്‍ `വെറുക്കപ്പെട്ടവന്‍' എന്ന് വിളിച്ച ഫാരീസ് അബൂബക്കറില്‍നിന്ന് നായനാര്‍ ഫുട്ബോള്‍ മേളയ്ക്ക് ലക്ഷങ്ങളുടെ ഫണ്ട് സ്വീകരിച്ച വാര്‍ത്ത മാതൃഭൂമിയില്‍ വന്നതായിരുന്നു പിണറായിയുടെ ചതുര്‍ത്ഥിയ്ക്ക് ഗോപാലകൃഷ്ണന് വിധേയനാകാനുള്ള ആദ്യകാരണം. ലോട്ടറിതട്ടിപ്പ് വീരന് മാര്‍ട്ടിനില്‍നിന്ന് കോടികളുടെ ബോണ്ട് ദേശാഭിമാനിയുടെ വകയിലേക്ക് വാങ്ങിയ വാര്‍ത്തയും ലിസ് ചാക്കോയില്‍ ദേശാഭിമാനി കൊച്ചി മാനേജര്‍ കാശ് വാങ്ങിച്ചതിലും തീര്‍ന്നില്ല എം എന്‍ വിജയന്റെ പ്രമാദമായ `അരവും കത്തിയും' എന്ന ലേഖനം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചതുമൊക്കെയാണ് ഗോപാലകൃഷ്ണന് ശിക്ഷ വിധിക്കാന്‍ പിണറായിയെ പ്രേരിപ്പിച്ചത്.
മാതൃഭൂമിയില്‍ ഇന്ദ്രന്‍സ് എന്ന പംക്തിയില്‍ `പിണറായി പരിധിക്ക് പുറത്താണ്' എന്ന പേരില്‍ ലേഖനം വന്നതും പിണറായിയുടെ മാധ്യമവധത്തിന്റെ മറ്റൊരു ഉദാഹരണമായിരുന്നു. പംക്തി കൈകാര്യം ചെയ്യന്ന എന്‍ പി രാജേന്ദ്രനും ലഭിച്ചു കണക്കറ്റ് ശകാരമര്‍ദ്ദനം. നവകേരളയാത്രയില്‍ തളിപ്പറമ്പില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വി എസുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചതിനും കിട്ടിയത് മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെ പേര് വിളിച്ച് ആക്ഷേപം. ജനാധിപത്യരഹിതമായ പിണറായിയുടെ അന്നത്തെ പത്രസമ്മേളനം ലൈവായി കണ്ട പാര്‍ട്ടിക്കാര്‍പോലും ഇത്രവേണ്ടിയിരുന്നോ എന്ന് ചോദിച്ച് മൂക്കത്ത് വിരല്‍വച്ചുപോയിരുന്നു.
സിണ്ടിക്കേറ്റിനെതിരെ പിണ്ടിക്കേറ്റിന്റെ ഉദയം
പാര്‍ട്ടിയിലെ ആഭ്യന്തരകലാപങ്ങളെക്കുറിച്ച് എഴുതുന്ന മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്തും കവലചട്ടമ്പികളെപ്പോലെ വിരട്ടിയും തെറിവിളിച്ചും പാര്‍ട്ടി മുന്നേറിയെങ്കിലും വേണ്ടത്ര ഗുണം കിട്ടാതെ വന്നപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ അനുനയിപ്പിച്ച് കൂടെക്കൂട്ടി പിണറായിക്ക് സിന്‍ഡിക്കേറ്റ് എന്ന `പിണ്ടിക്കേറ്റ'് ഉണ്ടാക്കുക എന്ന ബുദ്ധി ഉദിച്ചത്. മലപ്പുറം സമ്മേളനത്തിനുശേഷം പിണറായിയുടെ ഇമേജ് കേരളത്തില്‍ ഉയര്‍ത്തിക്കാട്ടി അടുത്ത മുഖ്യമന്ത്രി പദത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ രണ്ടു നവകേരളയാത്രയുടെ മുന്നോടിയായുമാണ് ഇത്തരത്തിലൊരു നീക്കം തുടങ്ങിയത്. മലപ്പുറം സമ്മേളനത്തിനുശേഷം അതുവരെ എതിരാളിയായിരുന്ന എന്‍ പി ചന്ദ്രശേരനെന്ന മാധ്യമപ്രവര്‍ത്തകനെ പാര്‍ട്ടിചാനലിന്റെ തലപ്പത്ത് കയറ്റിയിരുത്തിയതും ഇന്ത്യന്‍ എക്സപ്രസ്സില്‍ ജോലി ചെയ്യവെ പാര്‍ട്ടിക്കെതിരെ നിരന്തരം എഴുതിയിരുന്ന എന്‍ മാധവന്‍കുട്ടിയെ പാര്‍ട്ടി പത്രത്തിന്റെ തലപ്പത്തെത്തിച്ചതും പഴയ നക്സലൈറ്റുകാരനായ ഭാസുരേന്ദ്രബാബുവിനെ മാധ്യമവിശകലനക്കാരനാക്കിയതുമൊക്കെ എതിരാളിയെ വശത്താക്കി കീഴടക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു.
കേരളത്തിലെ വിവിധ മാധ്യമസ്ഥാപനങ്ങളില്‍ പാര്‍ട്ടി ഭക്തിയുള്ളവരെ കണ്ടെത്തി അവരുമായി നല്ല ബന്ധം പുലര്‍ത്തുകയും ചില പത്രങ്ങളെ പാര്‍ട്ടിയിലെ ഔദ്വോഗികപക്ഷത്തിന്റെ മുഖപത്രമാക്കി മാറ്റുന്ന നിലയിലേക്ക് കൊണ്ടുവന്നതുമൊക്കെ ചരിത്രമായിരുന്നു. ഫാരീസ് അബൂബക്കറിന്റെ നിയന്ത്രണത്തില്‍ ദീപികയും രാഷ്ട്രദീപികയും പുലരുന്ന കാലത്ത് പാര്‍ട്ടിഔദ്യോഗികപക്ഷത്തിന്റെ മുഖപത്രമെന്ന നിലയിലായിരുന്നു അത് ഇറങ്ങിയിരുന്നത്. ഓരോ ദിവസവും വി എസിനെ അവഹേളിക്കുന്ന വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കിയും ഇടയ്ക്ക് ഔദ്വോഗി നേതാക്കളുടെയും അവരുമായി ഇഷ്ടം പുലര്‍ത്തുന്നവരുടെ അഭിമുഖമടക്കം അക്കാലത്ത് ദീപികയുടെ പ്രത്യേകതയായിരുന്നു. പിണറായിക്ക് ദോഷം ചെയ്യുന്ന വാര്‍ത്തകള്‍ തമസ്ക്കരിച്ചുമുന്നേറിയ പത്രം പിന്നീട് കൃസ്ത്യന്‍ മേധാവികള്‍ തിരിച്ചുപിടിച്ചപ്പോള്‍ പാര്‍ട്ടികൂറ് വിട്ടെങ്കിലും ഫാരിസ് `മെട്രോ വാര്‍ത്തയെന്ന' പേരില്‍ സ്വന്തമായി പത്രം തുടങ്ങി അതിലൂടെ `വിഎസ് വധം' പരമ്പരപോലെ വന്നുകൊണ്ടിരിക്കുന്നു.
നവകേരളയാത്രയില്‍ പിണറായിക്ക് മാധ്യമപ്രീതി ലഭിക്കുന്നതിനായി എല്ലാ ദിവസവും മാധ്യമപ്രവര്‍ത്തകരുമായി സല്ലപിക്കാന്‍ സമയം കണ്ടെത്തിയതും പിണ്ടിക്കേറ്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. ബിസിനസ് പത്രസമ്മേളനത്തിനെ വെല്ലുന്ന തരത്തില്‍ പത്രങ്ങളുടെ ജില്ലാറിപ്പോര്‍ട്ടര്‍മാരെ വണ്ടിവിട്ട് ഗ്രാമങ്ങളിലേക്ക് കൊണ്ടുവരികയും ഭക്ഷണം കൊടുത്ത് പത്രസമ്മേളനം നടത്തിച്ചതുമൊക്കെ പാര്‍ട്ടിയുടെ ആര്‍ഭാടമഹിമ തെളിയിക്കുന്നതായി. വി എസ് ഗ്രൂപ്പ് അസ്തമിച്ചെന്ന് പറയുന്ന പാര്‍ട്ടിയില്‍ വി എസിനെ ശരിപ്പെടുത്തുന്ന വാര്‍ത്തകള്‍ തനിയെ ചോരുന്നതല്ലെന്നും പിണ്ടിക്കേറ്റ് പ്രവര്‍ത്തിലൂടെ അച്ചടി ദൃശ്യമാധ്യമങ്ങളില്‍ ആരൊക്കെയോ എത്തിച്ചുകൊടുക്കുന്നതാണെന്നും ഇന്ന് ആര്‍ക്കാണ് അറിയാത്തത്. പാര്‍ട്ടിക്കായി ചില പുറത്തുള്ള ചാനലുകളും ഇതിനായി പ്രവര്‍ത്തിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒരു ചാനലിലൂടെ പാര്‍ട്ടിസമ്മേളന റിപ്പോര്‍ട്ടിന്റെ കോപ്പി കാണിക്കുമ്പോഴും ചോര്‍ന്നിട്ടില്ലെന്ന് സി പി എം നേതാക്കള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ യുക്തിയെന്താണെന്ന് ഇപ്പോഴും ആര്‍ക്കും മനസിലായിട്ടില്ല.
പത്രയൂണിയന്‍ പിടിച്ചെടുക്കല്‍
മാധ്യമപ്രവര്‍ത്തകര്‍ക്കായി കേരളത്തില്‍ നിലവിലുള്ള പ്രധാന ട്രേഡ് യൂണിയനുകളിലൊന്നാണ് കേരള വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്( കെ യു ഡബ്ല്യു ജെ) ഒരു കാലത്ത് ദേശാഭിമാനി ഒഴിച്ചുള്ള മറ്റു പത്രങ്ങളില്‍നിന്നുള്ളവരായിരുന്നു ഈ യൂണിന്റെ പ്രധാനഭാരവാഹികള്‍. പാര്‍ട്ടിക്കെതിരായ വാര്‍ത്തകളെ നിയന്ത്രിക്കാന്‍ മറ്റു പല തന്ത്രങ്ങളും പയറ്റുന്നതിനൊപ്പം യൂണിയന് പിടിച്ചെടുക്കണമെന്ന് തീരുമാനവും പാര്‍ട്ടി എടുത്തത് ഈയടുത്ത കാലയളവിലായിരുന്നു. അതുവരെ അതിന്റെ തലപ്പത്തുണ്ടായിരുന്നത് സി പി എമ്മിന് അത്ര പഥ്യമാകാത്ത ഗൗരീദാസന്‍നായരെയും എന്‍ പത്മനാഭനെയും പോലെയുള്ളവരായിരുന്നു. അവരെപോലുള്ളവരെ നേതൃത്വത്തില്‍ നിന്ന് താഴെയിറക്കാനും വിവിധ ജില്ലാകമ്മിറ്റികള്‍ പിടിച്ചെടുക്കാനും അനൗപചാരികമായി പല ഇടപെടലും നടത്തിയെന്നത് നിഷേധിക്കാനാകാത്ത വസ്തുതയായിരുന്നു. ഇപ്പോള്‍ യൂണിയന്റെ ജന. സെക്രട്ടറി പാര്‍ട്ടിപത്രത്തിലെ പ്രതിനിധിയാണ് മഹാഭൂരിപക്ഷം ജില്ലാകമ്മിറ്റി ഭരിക്കുന്നതും അവരാണ്. മാതൃഭൂമി കഴിഞ്ഞാല്‍ മെമ്പര്‍ഷിപ്പില്‍ രണ്ടാംസ്ഥാനം ദേശാഭിമാനിക്കാണ്.
ഇത്തരത്തിലുള്ള വിവിധങ്ങളായ ഇടപെടല്‍ നടത്തി വലതുപക്ഷമെന്ന് വിളിക്കുന്ന മാധ്യമങ്ങളുടെപോലും പ്രിയപുത്രനായി പിണറായി മാറിയിട്ടും തീരുന്നില്ല വിമര്‍ശനത്തോട് അദ്ദേഹത്തിനുള്ള കെറുവും അസഹിഷ്ണുതയും. ഇപ്പോള്‍ സി പി എമ്മുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട പല വാര്‍ത്തകളും പഴയപോലെ കത്തിനില്‍ക്കാത്തത് പിണ്ടിക്കേറ്റിന്റെ വിജയമല്ലാതെ മറ്റെന്താണ്. അത്തരത്തില്‍ സ്വന്തം സിണ്ടിക്കേറ്റുണ്ടാക്കി കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ വിഴുങ്ങുന്ന വേളയില്‍ എന്തിനാണ് പഴകിനാറിയ സിണ്ടിക്കേറ്റ് പ്രയോഗം വീണ്ടും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. `എടോ ഗോപാകൃഷ്ണ' മുതല്‍ സിന്‍ഡിക്കേറ്റ് തലവനെ ഇപ്പോള്‍ പേരെടുത്ത് പറഞ്ഞ് അവഹേളിച്ചപ്പോള്‍ പോലും നമ്മുടെ മാധ്യമട്രേഡ് യൂണിയന് യാതൊരു ആശങ്കയോ പ്രതികരണമോ ഇല്ലായിരുന്നു. അത്രമമാത്രം മാധ്യമപ്രവര്‍ത്തകര്‍ നിശബ്ദമായിക്കൊണ്ടിരിക്കുന്ന നേരത്ത് പിണറായി നടത്തുന്ന പ്രതികരണത്തെ പാര്‍ട്ടിയുടെ പുതിയ സ്ഥാനലബ്ധിയുടെ സന്തോഷത്തിനപ്പുറം അധികാരം തലയ്ക്കു പിടിച്ചവന്റെ ധാര്‍ഷ്ട്യമല്ലാതെ വേറെന്താണ്.
കുറിപ്പ്: തലശേരിയില്‍ എന്‍ ഡി എഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോടിയേരിയിലെ ചില പാര്‍ട്ടിപ്രവര്‍ത്തകര്‍ പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ വീട്ടുപരിസരത്ത് പാര്ട്ടിക്കാര് പരസ്യമായി പാര്‍ട്ടിക്കെതിരെ പ്രകടനം നടത്തിയിരുന്നു. എന്തിനെയും ഏതിനെയും ലൈവാക്കി നമ്മുടെ അടുക്കളയില്‍ എത്തിക്കുന്ന ചാനലുകളിലൊന്നിലും ആ വിഷ്വല്‍ വന്നില്ല. കണ്ണൂരിലെ ഒരു ദൃശ്യമാധ്യപ്രവര്‍ത്തകനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ മറുപടി കിട്ടിയത് ഇങ്ങിനെയായിരുന്നു. `എന്തിനാണ് സുഹൃത്തെ പാര്‍ട്ടിക്കെതിരെ വാര്‍ത്ത കൊടുത്ത് പൊല്ലാപ്പിലാകുന്നത്''.
Saturday, February 18, 2012
'ലാംപ്'അണയുമോ? ലാലൂരില്‍ വീണ്ടും സമരചൂട്.............

(കെ വേണുവിന്റെ നിരാഹാരസമരത്തിന്റെ പശ്ചാത്തലത്തില്‍ ലാലൂരിന്റെ സമരചരിത്രം)
ക്ഷമയുടെ നെല്ലിപ്പലകയെന്നത് ഇപ്പോള്‍ ലാലൂരുകാരെ സംബന്ധിച്ച് ഉള്ളില്‍തട്ടാത്ത പ്രയോഗമായി മാറിയിരിക്കുന്നു. അഞ്ചു പതിറ്റാണ്ടിനു മീതെയായി മാലിന്യകൂമ്പാരത്തിന്റെ രൂക്ഷസാമീപ്യം സൃഷ്ടിച്ച തീരാദുരിതത്തിന് പരിഹാരമായി ലാലൂരുകാര്‍ക്കുമുമ്പില്‍ കോര്‍പ്പറേഷനും ഭരണകൂടവും എന്തെന്ത് വ്യാമോഹങ്ങളാണ് വച്ചുനീട്ടിയത്. എല്ലാം മേമ്പൊടി ചികിത്സ മാത്രമായി പരിണമിക്കുകയും അന്തിമപരിഹാരം നീണ്ടു നീണ്ടു പോകുകയുമാണ് പതിവ്.
പേമാരിയും ദുരിതവും വന്നുമൂടുമ്പോള്‍ വിവിധ സമരരൂപങ്ങളായി പ്രതിഷേധം കത്തിയുയരുമെങ്കിലും പരിഹാരമാര്‍ഗത്തിനുമുന്നില്‍ സമരമവസാനിപ്പിക്കുന്നവര്‍. ഒടുക്കം പരിഹാരമാര്‍ഗങ്ങളെല്ലാം പ്രത്യേകഘട്ടത്തില്‍ അട്ടിമറിക്കപ്പെടുകയും വീണ്ടും സമരത്തിലേക്ക് എടുത്തുചാടുകയും ചെയ്യപ്പെടുന്നവര്‍. എല്ലാ മാലിന്യസംസ്ക്കരണപദ്ധതികളും തങ്ങളെ പറഞ്ഞുപറ്റിക്കാനുള്ള മാര്‍ഗങ്ങളാണെന്ന് തിരിച്ചറിഞ്ഞവര്‍ കൂടിയായ ലാലൂരുകാര്‍ക്ക് ക്ഷമയുടെ മാത്രമല്ല ഇപ്പോള്‍ ജീവതത്തിന്റെ തന്നെ നെല്ലിപ്പലക തകര്‍ന്നുകൊണ്ടിരിക്കയാണ്.
ഇത്ര നിരാശാജനകമായി ലാലൂര്‍ സമരത്തിനെ ചുരുക്കിവിവരിക്കേണ്ടിവരുന്നതില്‍ ചില വര്‍ത്തമാനസാഹചര്യമുണ്ട്. മേല്‍പ്പറഞ്ഞ പ്രകാരം 2009 ഡിസംബറില്‍ അളമുട്ടിയെന്ന് പറഞ്ഞതുപോലെ ലാലൂരുകാര്‍ ശക്തമായ സമരത്തിലേക്ക് എടുത്തുചാടി. ഡിസംബര്‍ 14 ന് ലാലൂര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ റിലേനിരാഹാരസമരം തുടങ്ങുകയും ചെയ്തു. സമരം മാസങ്ങള്‍ നീണ്ടുപോയിട്ടും സമരക്കാരുമായി സംസാരിക്കാന്‍ പോലും കോര്പ്പറേഷന്( എല്‍ ഡി എഫ്) ഭരണാധികാരികള്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ സമരക്കാര്‍ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാന്ദനെ നേരില്‍ കണ്ട് കാര്യം ബോധിപ്പിക്കുകയായിരുന്നു. അങ്ങിനെയാണ് തൃശൂര്‍ കോര്പ്പറേഷന് ഭരിക്കുന്ന എല്‍ ഡി എഫ് ഭരണത്തിന്റെ കുത്സിതതാല്‍പ്പര്യത്തെ പോലും മറികടന്ന് മുഖ്യമന്ത്രിയുടെ പിന്തുണയോടെ ലാലൂരുകാരുടെ പ്രശ്നത്തിന് ശാശ്വതപരിഹാരമെന്ന നിലയില്‍ പത്തിയൂര്‍ ഗോപിനാഥും അദ്ദേഹത്തിന്റെ ലാലൂര്‍ മോഡല്‍ പ്രൊജക്ടും (ലാംപ്) രംഗപ്രവേശം ചെയ്തത്. കോര്‍പ്പറേഷനിലെ വിവിധ ഭാഗങ്ങളിലായി മാലിന്യം സംസ്ക്കരിക്കുന്ന പദ്ധതി വരുമെന്ന ഉറപ്പ കിട്ടിയതിനാലാണ് 115 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ നിരാഹാരസമരം ഗാനഗന്ധര്വ്വന് യേശുദാസിന്റെയും മറ്റും സാന്നിധ്യത്തില്‍ നിര്‍ത്തിവെച്ചത്. ഒട്ടേറെ സാങ്കേതികപ്രശ്നവും പ്രതിഷേധവും തദ്ദേശസ്വയംഭരണവകുപ്പിന്റെ എതിര്‍പ്പുമൊക്കെ മറികടന്ന് പത്തിയൂരിന്റെ പദ്ധതിക്ക് കോര്പ്പറേഷന് അംഗീകാരം കൊടുത്തപ്പോള്‍ അതിനെ ലാലൂര്‍സമരസമിതിയും പിന്തുണച്ചു. ഹൈക്കോടിതിയും സര്‍വ്വകക്ഷിസമിതിയും പല വിദഗ്ധരും മുന്നോട്ടുവച്ച 'വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണ രീതി' പത്തിയൂരിന്റെ പദ്ധതിയില്‍ ഉണ്ടെന്ന് കണ്ടതോടെയാണ് സമരങ്ങളെല്ലാം അവസാനിപ്പിച്ച് ഈ പുതിയ പദ്ധതിക്ക് സമരസമിതി പിന്തുണ കൊടുത്തത്. പദ്ധതിക്കായി ഫണ്ട് വകയിരുത്തുകയും അത് പ്രയോഗത്തില്‍ വരുത്തുന്നുവെന്ന് നോക്കാനായി ലാലൂരുകാര്‍ അടക്കമുള്ള ഇംപ്ലിമെന്റേഷന്‍ കമ്മിറ്റിയും ഫോം ചെയ്തു. തൃശൂരില്‍ അഞ്ച് കേന്ദ്രങ്ങളിലായി മാലിന്യങ്ങള്‍ നിക്ഷേപിച്ച് സംസ്ക്കരിക്കുന്ന വികേന്ദ്രീകൃതസംസ്ക്കരണപദ്ധതിയായിരുന്നു പത്തിയൂരിന്റേത്. എന്നാല്‍ ഏറെ പ്രതീക്ഷയോടെ തുടങ്ങിയ പദ്ധതി ഒന്നരവര്‍ഷമായിട്ടും എങ്ങുമെത്തിയിട്ടില്ല. ഒന്നോ രണ്ടോ സ്ഥലത്ത് ചില ഇരുമ്പുവേലി കെട്ടിയും മറ്റും ചില പ്രാഥമികപ്രവര്‍ത്തി നടത്തിയതല്ലാതെ കാര്യമായ നിര്‍മാണപുരോഗതി ഒന്നും ഇതുവരെ കാണാനില്ല. ആഴ്ചകളും മാസങ്ങളും പിന്നിട്ടിട്ടും പദ്ധതി ഇഴഞ്ഞുനീങ്ങുന്നത് കണ്ടപ്പോള്‍തന്നെ ഈ പദ്ധതിയും അട്ടിമറിക്കപ്പെടുകയാണോ എന്ന സന്ദേഹം സമരസമിതിയും മറ്റു സാമൂഹ്യപ്രവര്‍ത്തകരും നേരത്തെ പ്രകടിപ്പിച്ചതായിരുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് പുതുതായി അധികാരത്തിലേറിയ കോര്പ്പറേഷന് ഭരണസമിതിയുടെയും സര്‍ക്കാരിന്റെയും ഒപ്പം പത്തിയൂര്‍ ഗോപിനാഥിന്റെയുമൊക്കെ നീക്കങ്ങള്‍ തെളിയിക്കുന്നത്.
പഴയ മുഖ്യമന്ത്രിയുടെ പിന്തുണയോടെ വന്ന പത്തിയൂര്‍ പദ്ധതിയെ പുതിയ യു ഡി എഫ് ഭരണത്തിന്റെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയും പിന്തുണച്ചാണ് സംസാരിച്ചത്. ഈയിടെ മുഖ്യമന്ത്രി തൃശൂരില്‍ എത്തിയപ്പോള്‍ സമരസമിതിക്കാര്‍ മുഖ്യമന്ത്രിയെ അങ്ങോട്ട് ചെന്നുകണ്ടപ്പോള്‍ അറിയിച്ചിതായിരുന്നു ഇത്. എന്നാല്‍ അഞ്ച് സ്ഥലങ്ങളില്‍ മൂന്ന് സ്ഥലം മാത്രമേ കോര്‍പ്പറേഷന്റെ അനുമതിയുള്ളൂ എന്നതാണ് ഇപ്പോഴത്തെ വൈരുധ്യം. മുന്‍കാലത്തേതുപോലെ ഇപ്പോഴും കേരളം ഭരിക്കുന്ന അതേ മുന്നണിതന്നെയാണ് തൃശൂര്‍ കോര്‍പ്പറേഷനും ഭരിക്കുന്നത്(അന്ന് എല്‍ ഡി എഫാണെങ്കില്‍ ഇന്ന് യു ഡി എഫ്). എല്‍ ഡി എഫ് ഭരണകാലത്ത് ലാലൂരില്‍ സമരമുയരുമ്പോള്‍ കോര്‍പ്പറേഷനില്‍ പ്രതിപക്ഷത്തുണ്ടായിരുന്ന യു ഡി എഫ് സമരത്തെ പരമാവധി ഉപയോഗിക്കുകയും ചില ഘട്ടത്തില്‍ സമരത്തിന് പിന്തുണ കൊടുക്കുയും ചെയ്തിരുന്നു(ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്താല്‍ തെറ്റില്ല). എന്നാല്‍ അന്നത്തെ പ്രതിപക്ഷം ഇപ്പോള്‍ ഭരണപക്ഷത്തായപ്പോള്‍ അവരും അഴകൊഴമ്പന്‍ സമീപനമാണ് എടുക്കുന്നത്. പൊലൂഷ്യന്‍ കണ്ട്രോള് ബോര്‍ഡിന്റെ അനുമതി കോര്പ്പറേഷന് വാങ്ങിത്തരാത്തതിനാലും ചില സ്ഥലങ്ങളില്‍(ശക്തനിലും, കോലോത്തുംപാടത്തും) പ്രതിഷേധത്തെ നേരിടാന്‍ പൊലീസിനെ കിട്ടാത്തതിനാലുമാണ് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയാത്തതെന്നാണ് പത്തിയൂര്‍ തടസ്സമായി പറയുന്നതെന്നാണ് സമരസമിതിക്കാരുടെ പ്രതികരണം. പൊല്യൂഷന്‍കണ്‍ട്രോള്‍ബോര്‍ഡിന്റെ അനുമതി വാങ്ങേണ്ടത് പത്തിയൂര്‍ ഗോപിനാഥന്‍തന്നെയാണ് എന്നാണ് ഇതിനോട് കോര്‍പ്പറേഷന്റെ വിശദീകരണം.
അതിനിടയില്‍ പി സി ചാക്കോ എം പി യുടെ നേതൃത്വത്തില്‍ വീണ്ടും മറ്റൊരു കേന്ദ്രീകൃത സംസ്ക്കരണപദ്ധതിയുടെ ആലോചനയും അണിയറയില്‍ നടക്കുന്നുണ്ട്. കോയമ്പത്തൂരില്‍ 250 ഏക്കറില്‍ നടക്കുന്ന മാലിന്യസംസ്ക്കരണ കേന്ദ്രം നേരില്‍ സന്ദര്‍ശിച്ച് അതിന്റെ അറിയാന്‍ മാസങ്ങള്‍ക്കു മുമ്പ് ചിലര്‍ അങ്ങോട്ടു പോകുകയും ചെയ്തിരുന്നു. കോര്‍പ്പറേഷന്റെ പിന്തുണയോടെ നടക്കുന്ന ഈ പ്രക്രിയ മുന്നോട്ടുപോയാല്‍ തൃശൂരിലെ നിലവില്‍ കൂടുതല്‍ സ്ഥലമെന്നു പറയുന്ന ലാലൂരില്‍തന്നെ ഇത് നടപ്പാക്കാനാണ് ആലോചനയെന്നും അറിയുന്നു. യുഡി എഫ്, എല്‍ ഡി എഫ് ഭരണത്തിലെല്ലാം ലാലൂരില്‍ നടപ്പാക്കിയത് വന്‍കിട പദ്ധതികളാണെങ്കിലും ലാലൂരിലെ ജനതയ്ക്ക് അതു മൂലം വലിയ നേട്ടമൊന്നും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഉത്തരവിറക്കി നടപ്പാക്കുന്ന ഒരു പദ്ധതി നിലവിലിരിക്കെ മറ്റു ചില ആലോചനകളുമായി രാഷ്ട്രീയക്കാര്‍ മുന്നോട്ടുപോകുന്നത് സമരസമിതിയുടെ ആശങ്ക വീണ്ടും വര്‍ധിച്ചിട്ടുണ്ട്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അവര്‍ക്ക് സ്വീകാര്യനായ(അന്നത്തെ മുഖ്യമന്ത്രിക്ക്) പത്തിയൂരിനെ വച്ച് പദ്ധതിക്കായി ഇറക്കിയ ഉത്തരവിന്റെ പുറത്താണ് 'ലാംപ്' പദ്ധതി വന്നത്. ഇപ്പോള്‍ കേരളത്തിലും തൃശൂര്‍ കോര്‍പ്പറേഷനിലും ഭരണം മാറിക്കഴിഞ്ഞു. പദ്ധതി നടപ്പാക്കുന്നതിനായി സ്ഥലം കണ്ടെത്തുന്ന കാര്യത്തിലും മറ്റും ഇപ്പോള്‍ പ്രായോഗികപ്രശ്നമുണ്ടെന്ന വിലയിരുത്തല്‍ കോര്‍പ്പറേഷനു മുന്നിലുള്ളതിനാല്‍ പഴയ ഉത്തരവ് തന്നെ റദ്ദാക്കപ്പെടാനിടയുണ്ടെന്ന സംശയവും നിലനില്ക്കുന്നു. ഇത്തരത്തില്‍ ഒട്ടേറെ ദുരൂഹതകളും സംശയങ്ങളുടെയും പശ്ചാത്തലം അനുദിനം വര്‍ധിക്കുമ്പോഴും തൃശൂരിലെ മാലിന്യങ്ങളെല്ലാം എക്കാലത്തേയുംപോലെ ലാലൂരില്‍തന്നെ എത്തുകയാണ്. അവിടെ സംസ്ക്കരണപ്രക്രിയക്കായി ഉപയോഗിച്ചിരുന്ന മൂന്ന് ഓര്‍ഗൈവറില്‍ ഒന്നു മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതുപയോഗിച്ചാണ് മാലിന്യം കുഴക്കുകയും വളമാക്കുകയും മറ്റുള്ളവ കുഴിച്ചിട്ട് മണ്ണിടുകയുമൊക്കെയാണ് നടക്കുന്നത്. മറ്റു പ്രക്രിയകളെല്ലാം പഴയപടിതന്നെ നടക്കുന്നതിനാല്‍ ലാലൂരുകാരുടെ സഹജമായ പ്രതിഷേധത്തിനും സമരവീര്യത്തിനും കാര്യമാ മാറ്റമൊന്നും വന്നിട്ടുമില്ല. കേന്ദ്രീകൃത പദ്ധതിയാണ് വീണ്ടും വരുന്നതെങ്കില്‍ അതു ലാലൂരിനെ ലക്ഷ്യം വെക്കാനുമിടയുണ്ട്. ഈ സാഹചര്യത്തില്‍ ഏറെ കാലമായി നിര്‍ത്തിവച്ച് സമരം വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ലാലൂര്‍സമരസമിതി. ലാലൂര്‍ സമരത്തിന് ജില്ലയ്ക്കുള്ളിലെയും പുറത്തെയും നിരവധി സംഘടനകളും സമിതിയുമൊക്കെ പിന്തുണയുമായി എന്നും രംഗത്തുണ്ടായിരുന്നു. അത്തരക്കാരെയൊക്കെ വിളിച്ചുകൂട്ടികൊണ്ട് ഈ വിഷയം വീണ്ടും സജീവചര്‍ച്ചയാക്കി ഭാവിപരിപാടികള്‍ ആലോചിക്കാന്‍ വിശദമായി കണ്‍വെന്‍ഷനും ചേര്‍ന്നുകഴിഞ്ഞു. അതിനാല്‍തന്നെ നിരന്തരം വഞ്ചിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന ലാലൂര്‍ വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ സമരകാഹളത്തിലേക്ക് എടുത്തുചാടുമോ എന്നാണ് തൃശൂരും ഒപ്പം കേരളവും ഉറ്റുനോക്കുന്നത്.( കേരളീയം മാസികയില്‍ വന്നത്)
Tuesday, January 31, 2012
കോളസമരത്തില്‍ പിണറായി എന്തുകൊണ്ട് അണിചേര്‍ന്നില്ല..... അവഗണിക്കപ്പെട്ട 'ഒക്യുപൈ കോള ലാന്റ്' സമരം

'ഒക്യുപൈ വാള്‍സ്ട്രീറ്റി'നെക്കുറിച്ച് വാചാലരാകുന്ന മാധ്യമങ്ങളും അതിനെക്കുറിച്ച് പുസ്തകമിറക്കി മേനി നടിക്കുന്ന രാഷ്ട്രീയക്കാരും കേരളത്തിലുണ്ട്. എന്നാല്‍ 'ഒക്യുപൈ കൊക്കകോളലാന്റ് എന്ന പേരില്‍ കേരളത്തില്‍ ഈയിടെ നടന്ന സമരത്തെക്കുറിച്ച് അവരാരും ഘോരഘോരം സംസാരിച്ചതേയില്ല. കേരളത്തിലെ കൂറ്റന്‍ കോര്‍പ്പറേറ്റെന്ന് പറയാവുന്ന കൊക്കകോളയുടെ ആസ്ഥാനം പിടിച്ചെടുത്തുകൊണ്ട് സമരം നടത്തിയതിന്റെ പേരില്‍ അറസ്റ്റ് വരിക്കപ്പെട്ടവര്‍ പിന്നീട് ജയിലില്‍ നിരാഹാരമിരുന്നതും പലരും അറിഞ്ഞില്ല. അകലത്തിരിക്കുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് അടുത്തിരിക്കുന്ന കള്ളന് കഞ്ഞിവെക്കുന്നവന്‍ എന്നു പറയുന്ന നിലയിലേക്ക് മാധ്യമങ്ങളും നമ്മുടെ രാഷ്ട്രീയക്കാരും മാറിയെന്നതിന് വേറെന്ത് തെളിവു വേണം.
ഗംഗാനദി മലിനീകരണത്തിനെതിരായി ഹരിദ്വാറില്‍ ആഴ്ചകളോളം നിരാഹാരം കിടന്ന നിഗമാനന്ദസ്വാമിയെ കണ്ടില്ലെന്ന് നടിക്കുകയും ഒടുക്കം അദ്ദേഹത്തിന്റ മരണത്തിന് സാക്ഷിയാകുകയും ചെയ്തവരാണ് നമ്മുടെ മുഖ്യധാരാ മാധ്യമപ്പടയും രാഷ്ട്രീയക്കാരും. ഇക്കൂട്ടര്‍തന്നെയാണ് ഒരു സുപ്രഭാദത്തില്‍ പൊട്ടിപ്പുറപ്പെട്ട സ്വാമി ബാബാ രാംദേവിന്റെയും അണ്ണാഹസാരെയുടെയും നിരാഹാരം ലൈവാക്കി നിലനിര്‍ത്തി അതിന്മേല് ചര്‍ച്ച നടത്തുകയും ചെയ്തതെന്നോര്‍ക്കണം. ഇത്തരത്തില്‍ തരംപോലെ കാര്യങ്ങളെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് തമസ്ക്കരിക്കാമെന്ന് മാധ്യമങ്ങളും രാഷ്ട്രീയക്കാരും തെളിയിച്ചതിന്റെ ഏറ്റവും പുതിയ പാഠംതന്നെയായിരുന്നു കോളക്കെതിരെ ഈയിടെ കേരളത്തില്‍ ഉയര്‍ന്ന സമരം നേരിട്ട അവഗണന.
പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ (ജനത്തിനും പരിസ്ഥിതിക്കും നാശം വിതച്ച കോളകമ്പനിയില്‍ നിന്ന് നാശനഷ്ടം ഈടാക്കുന്നതിന്) നിയമമാക്കുക എന്നാവശ്യമുന്നയിച്ച് 2011 ഡിസംബര്‍ 21 മുതല്‍ വിയ്യൂര്‍ ജയിലില്‍ 17 ഓളം പ്ലാച്ചിമട സമരക്കാര്‍ നടത്തിയ നിരാഹാരസമരമാണ് വിഷയം. അതിവൈകാരികത ഉല്പ്പാദിപ്പിച്ചവര്ക്കുതന്നെ നിയന്ത്രിക്കാനാവാത്തവിധം വളര്‍ന്നുവലുതായ മുല്ലപ്പെരിയാര്‍ എപ്പിസോഡ് വാര്‍ത്തകളിലോ സി പി എം സമ്മേളനങ്ങളിലോ മുങ്ങിക്കുളിക്കുന്നതിനിടയില്‍ കാണാതെപോയതാണ് കേരളത്തിലെ മാധ്യമങ്ങളോ രാഷ്ട്രീയക്കാരോ ഈ സമരത്തെയെന്ന് ആരും കരുതേണ്ടതില്ല. ആഗോളവത്ക്കരണ-മൂലധന നിയന്ത്രിതമായ പുതിയ കാലത്ത് ഒന്നും അങ്ങിനെ സ്വാഭാവികമായി ഉണ്ടാകുന്നില്ല. പ്രത്യേകിച്ച് വാര്‍ത്തകള്‍കള്‍ക്കും മുഖ്യധാരാരാഷ്ട്രീയക്കാരുടെ ഇടപെടലുകള്‍ക്കുപോലും ഒരു മുന്‍കൂര്‍ അജണ്ട ഉണ്ടായിക്കൊണ്ടിരിക്കുന്ന നവലിബറല്‍ കാലത്ത്. സത്യത്തില്‍ ഈയിടെ പുനരാരംഭിച്ച പ്ലാച്ചിമടസമരം തമസ്ക്കരിക്കപ്പെട്ടതിന്റെ മുഖ്യകാര്‍മികര്‍ കോള ഉള്‍പ്പെടെയുള്ള വന്‍കിട കോര്‍പ്പറേറ്റുകളില്‍നിന്ന് പരസ്യം പറ്റുന്ന മാധ്യമങ്ങളാകുമ്പോള്‍ രണ്ടാം പ്രതിയാകാവുന്നത് പ്ലാച്ചിമട ട്രൈബ്യൂണല്‍ നിയമമാക്കാന്‍ ധാര്മികബാധ്യതയുള്ള കഴിഞ്ഞ ഇടതുപക്ഷസര്‍ക്കാരിലെ (ഇവരാണ് ബില്‍ പാസാക്കിയത്)മുഖ്യകാര്‍മികരായ സി പി എം തന്നെയാണ്. കോണ്‍ഗ്രസുമുതല്‍ ബി ജെ പി വരെയുള്ള പാര്‍ട്ടികളിലെ ഒറ്റപ്പെട്ട നേതാക്കള്‍ ജയിലില്‍ എത്തിനോക്കിയപ്പോള്‍ സമരത്തെ പൂര്‍ണ്ണമായും അവഗണിച്ചത് സി പി എം ആണെന്ന് തെളിയുമ്പോഴാണ് കോളയും സി പി എമ്മും തമ്മില്‍ എന്താണിത്ര അവിശുദ്ധബന്ധം എന്ന് സംശയം തോന്നുക. അത്തരത്തിലൊരു വിലയിരുത്തലിന് മുതിരുന്നതിനു മുമ്പേ പ്ലാച്ചിമട ട്രൈബ്യൂണലും അതിന്റെ ഭാഗമായി ഈയിടെ നടന്ന സമരവും എന്താണെന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു.
'ഒക്യുപൈ കൊക്കകോള ലാന്റ്'
2011 ഫെബ്രുവരി 24ന് അന്നത്തെ ഇടതുപക്ഷസര്‍ക്കാരിന്റെ മന്ത്രിസഭയാണ് ഏകകണ്ഠമായി പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ പാസാക്കിയത്. പ്ലാച്ചിമട സമരസമിതിയുടെയും മറ്റ് നിരവധി പേരുടെയും ശക്തമായ സമ്മര്‍ദ്ദത്തിനൊടുവിലാണ് ഇടതുസര്‍ക്കാരിന്റെ അവസാനകാലയളവില്‍ ബില്‍ പാസാക്കിയതെങ്കിലും പിന്നീട് രാഷ്ട്രപതിയുടെ അനുമതിക്കായി കേന്ദ്രത്തില്‍ അയക്കുകയും നടപടിക്രമങ്ങള്‍ നീണ്ടുപോകുകയുമായിരുന്നു. വിവിധ മന്ത്രാലയങ്ങളിലൂടെ കടന്നുപോയ ബില്‍ രാഷ്ട്രപതിയുടെ മുമ്പിലെത്തുന്നതിനു മുമ്പ് മരവിപ്പിക്കപ്പെട്ടതോടെ ദില്ലി രാഷ്ട്രീയഭരണകേന്ദ്രങ്ങളില് കോളകമ്പനിയുടെ ഇടപെടല്‍ സജീവമായെന്ന് തിരിച്ചറിഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയുമൊക്കെ നേരില്‍ കണ്ട് വിഷയത്തില്‍ വീണ്ടും സജീവ ഇടപെടല്‍ നടത്തിയത്. അതിനിടയില്‍ ബില്‍ അട്ടിമറിക്കാനായി കോളകമ്പനി തയ്യാറാക്കിയ നിയമോപദേശം കേന്ദ്രസര്‍ക്കാരില്‍ എത്തിയത് ഏറെ ഒച്ചപ്പാടിനിടയാക്കി. കോളയുടെ നിയമോപദേശത്തിനു മുന്നില്‍ മുട്ടുമടക്കിയ കേന്ദ്രസര്‍ക്കാരാകട്ടെ ബില്ലിന്റെ നിയമസാധുത ഒന്നുകൂടി പരിശോധിക്കണമെന്നാവശ്യപ്പെട്ട്് കേരളത്തിലേക്ക് കത്തയച്ചു(ബില്‍ മടക്കിയയക്കുന്നതിന് തുല്യം). എന്നാല്‍ അത്തരമൊരു കത്തിന് ഉടന്‍ മറുപടി തയ്യാറാക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ വല്ലാത്ത അമാന്തം കാട്ടാന്‍ തുടങ്ങിയതോടെ കോളകമ്പനിയുടെ ഇടപെടല്‍ കേന്ദ്രം കടന്ന് കേരളത്തിലേക്ക് വീണ്ടും വ്യാപിക്കുന്നതായി ആക്ഷേപം ഉയര്‍ന്നു. ഇതിനിടയില്‍ സമരസമിതി നേതാവ് വിളയോടി വേണുഗോപാലും സംഘവും നിരവധി തവണ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെയും കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നുണ്ടായിരുന്നു. കേന്ദ്രത്തില്‍ ചില ഇടത് എം പിമാര്‍ ഇടപെട്ടിട്ടുപോലും ഒന്നും നടക്കുന്നില്ലെന്ന് വന്നപ്പോഴാണ് ഒക്ടോബര്‍ 23ന് പ്ലാച്ചിമടയില്‍ സമരക്കാര്‍ പ്രത്യേക കണ്വെന്ഷന് വിളിച്ചുചേര്‍ത്തത്. സര്‍ക്കാരില്‍ നിന്ന് ഇനിയും അനുകൂലതീരുമാനം ഉണ്ടാകാത്ത പക്ഷം ജനാധികാരതത്വപ്രകാരം പ്ലാച്ചിമടയിലെ കൊക്കകോളയുടെ ഭൂമി കണ്ടുകെട്ടുന്ന നിലയിലേക്ക് സമരം ശക്തമാക്കാന്‍ അവിടെവച്ച് തീരുമാനിക്കുകയായിരുന്നു. അങ്ങിനെയാണ് ഡിസംബര്‍ 17ന് കോളകമ്പനിയിലേക്ക് പ്ലാച്ചിമട ഐക്യദാര്‍ഡ്യസമിതിയുടെ നേതൃത്വത്തില്‍ 500 ല്‍പ്പരം സമരപ്രവര്‍ത്തകര്‍ എത്തി കോളകമ്പനിയുടെ ആസ്തി പിടിച്ചെടുക്കല്‍(ഒക്യുപൈ കൊക്കകോള ലാന്റ്) സമരം നടത്തിയത്. ഒടുക്കം സമരത്തില്‍ പങ്കെടുത്ത 20 ഓളം പേരെ അറസ്റ്റ് ചെയ്താണ് സമരത്തോട് സര്‍ക്കാര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ജഡ്ജി ജാമ്യം അനുവദിച്ചെങ്കിലും സമരക്കാര്‍ അത് വേണ്ടെന്ന് വെക്കുകയായിരുന്നു. ബില്ലിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനമെടുക്കുന്നതുവരെ അവര്‍ വിയ്യൂര്‍ ജയിലില്‍ നിരാഹാരം കിടക്കാനും തീരുമാനിച്ചു.
ഇത്രയും സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ കേരളത്തിലെ മാധ്യമങ്ങള്‍ കോലാഹലവുമായി രംഗത്തുവരുമെന്നും വിഷയത്തില്‍ കേരളസര്‍ക്കാര്‍ എന്തെങ്കിലും തീരുമാനം കൈകൊള്ളുമെന്നുമാണ് പാവം സമരക്കാര്‍ കരുതിയതെങ്കിലും അവിടെയും ഇവിടെയും ചില ഒറ്റപ്പെട്ട വാര്‍ത്തകള്‍ വന്നതല്ലാതെ വേണ്ടത്ര ഗൗരവത്തില്‍ മാധ്യമങ്ങള്‍ ആരുംതന്നെ ഇതിനെ ഗൗനിച്ചില്ല. ഇതിനെല്ലാമപ്പുറം ഇടതുസര്‍ക്കാര്‍ പാസാക്കിയ സ്വന്തം ബില്‍ നിയമമാക്കുന്നതിനുവേണ്ടി ചിലര്‍ സമരം നടത്തുമ്പോള്‍ അതിന് പിന്തുണക്കാനോ ജയിലില്‍ നിരാഹാരം കിടക്കുന്നവരെ ഒന്നു കാണാനോ സി പി എമ്മിന്റെ സാക്ഷാല്‍ വി എസ് അച്യുതാനന്ദന് പോയിട്ട് തൃശൂരിലെ ലോക്കല്‍ നേതാവുപോലും വന്നില്ല. സി പി ഐ നേതാക്കളും മുന്‍ ജലവിഭവമന്ത്രി എം കെ പ്രമേചന്ദ്രനും വി എം സുധീരനെപോലുള്ള കോണ്‍ഗ്രസുകാരും ബി ജെ പിനേതാവുമൊക്കെ ജയിലില്‍ സന്ദര്‍ശിച്ചപ്പോഴും സി പി എമ്മിന് അതിന് കഴിയാതെ പോയതാണ് ഏവരെയും ഞെട്ടിച്ചത്. നാഴികയ്ക്ക് നൂറുവട്ടം അമേരിക്കന്‍ സാമ്രാജ്യത്വമെന്നും കോര്‍പ്പറേറ്റ് മൂലധനമെന്നും പറഞ്ഞുനടക്കുന്ന ഇവര്‍ എന്തുകൊണ്ട് ഈ സമരത്തെ അവഗണിച്ചു എന്നതാണ് രാഷ്ട്രീയവിദ്യാര്‍ഥികള്‍ക്ക് പഠിക്കാവുന്ന വിഷയം. അത്തരമൊരു കാര്യത്തിലേക്ക് പോകുന്നതിനു മുമ്പ് പ്ലാച്ചിമടയിലെ സമരചരിത്രവും ഒടുക്കം ട്രൈബ്യുണല്‍ പാസാക്കുന്നതുവരെയുള്ള കാര്യവും അമേരിക്കന്പ്രതിനിധിയോട് സാക്ഷാല്‍ പിണറായി വിജയന് നടത്തിയ വെളിപാടുമൊക്കെ പരിശോധിക്കേണ്ടിവരും.
കോളസമരത്തില്നിന്ന് പിണറായി മാറിനിന്നതെന്തുകൊണ്ട്?
2002 ഏപ്രില്‍ മാസത്തിലാണ് പ്ലാച്ചിമടയില്‍ കോളകമ്പനിയ്ക്കെതിരെ പ്രാദേശിക ജനതയുടെ പ്രതിഷേധസമരം ഉയര്‍ന്നുവന്നത്. ആദിവാസികള്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശത്തെ കിണറുകളില്‍ വെള്ളം മലിനമായതും, പാകം ചെയ്യുന്ന ഭക്ഷണം പെട്ടെന്ന് കേടാവുന്നതും മറ്റുമായിരുന്നു ആദ്യഘട്ടത്തില്‍ സമരകാരണമായി ഉയര്‍ന്നത്. പ്ലാച്ചിമട സമരസമിതി, ആദിവാസി സംരക്ഷണസമിതി എന്നിവരൊക്കെ ചേര്‍ന്ന് അന്ന്് സമരം ശക്തമാക്കുമ്പോള്‍ പ്രാദേശികമേഖലയിലെ മുഖ്യധാരാരാഷ്ട്രീയക്കാരായ സി പി എമ്മും ജനതാദളും അടക്കമുള്ളവര്‍ അതിനെ എതിര്‍ത്തിരുന്നു. സമരം പിന്നീട് ശക്തിപ്രാപിക്കുകയും മേധാപട്ക്കര്‍ അടക്കമുള്ളവര്‍ പ്ലാച്ചിമടയിലേക്ക് വരാനിടയാകുകയും ചെയ്തതോടെയാണ് മുഖ്യധാരാപാര്‍ട്ടികള്‍ ഈ സമരത്തിലേക്ക് കണ്ണി ചേര്‍ന്നത്. എന്നാല്‍ പ്രാദേശകിമായി സി പി എം നേതാവ് എന്‍ എന്‍ കൃഷ്ണദാസും ഡിവൈ എഫ് ഐയുമൊക്കെ സമരത്തിനൊപ്പം നിന്നപ്പോഴും വി എസ് അച്യുതാനന്ദന് പ്ലാച്ചിമട സമരപന്തലില്‍ പോയി പിന്തുണച്ചപ്പോഴുമൊക്കെ പിണറായിയുടെ നേതൃത്വം സമരത്തോട് അത്ര മതിപ്പ് കാട്ടിയിരുന്നില്ല. കേരളത്തിനു പുറത്ത് ലോകമാധ്യമങ്ങള്‍ പോലും ശ്രദ്ധിച്ച ഈ സമരത്തില്‍ ഒരിക്കല്‍പോലും പിണറായി പങ്കാളിയായിട്ടില്ല എന്നതാണ് വസ്തുത. പല ഘട്ടങ്ങളിലും പരോക്ഷമായി ഈ സമരവികാരത്തെയും കോളയ്ക്കെതിരായ നീക്കത്തെയും തടയിടാനാണ് അദ്ദേഹവും കോര്‍പ്പറേറ്റ് മൂലധനത്തോട് സന്ധിചെയ്യാമെന്ന് പറയുന്ന അദ്ദഹേത്തിന്റെ നേതൃത്വത്തിലുള്ള മറ്റു പാര്‍ട്ടിനേതാക്കളും ശ്രമിച്ചതെന്നതാണ് ചരിത്രസത്യം. പ്ലാച്ചിമടയില്‍ സമരം നടക്കുന്നതിനിടയില്‍ കോളയുമായി ബന്ധപ്പെട്ട ഒരു കാര്യം തിരക്കാനായി പിണറായി വിജയന് കെ എം ഷാജഹാനെ( വി എസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി, പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍) വിളിപ്പിച്ച കാര്യം അതിലൊന്നാണ്.
''വി എസിന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന വേളയില്‍ ഒരിക്കല്‍ മാത്രമാണ് പിണറായി എന്നെ വിളിപ്പിച്ചത്. അന്ന് ഞായറാഴ്ചയായിരുന്നു. കൊക്കകോള വിതരണം ചെയ്ത വളത്തില്‍ മാരകവിഷം അടങ്ങിയിട്ടുണ്ടെന്ന ബിബിസി റിപ്പോര്‍ട്ട് പുറത്തുവന്നതിനാല്‍ വിവരം ചില മാധ്യമങ്ങളെ അറിയിക്കാനും മറ്റുമായി ഞാന്‍ ഓഫീസില്‍ വന്നിരുന്നു. അതിനിടയിലാണ് ഓഫീസിലേക്ക് എ കെ ജി സെന്ററില്‍നിന്ന് പിണറായി വിജയന്റെ ഫോണ്‍ വന്നത്. കോളയുമായി ബന്ധപ്പെട്ട എന്തെങ്കിലും വാര്‍ത്ത വന്നിട്ടുണ്ടോ എന്നായി ഫോണില്‍ അദ്ദേഹത്തിന്റെ ചോദ്യം. അത് എല്ലാവരെയും അറിയിക്കുകയായിരിക്കും എന്നായി പിന്നീടുള്ള ചോദ്യം. കൊക്കകോളയെ സംബന്ധിച്ച് ഇത്തരം വാര്‍ത്തകള്‍ ശരിയായിരിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ശരിയാണെന്ന് മറുപടി പറഞ്ഞു. അത് നല്ല ഇടപെടലായി എനിക്ക് തോന്നിയില്ല''- കെ എം ഷാജഹാന് (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ഏപ്രില്‍ 11-17)
പിണറായി വിജയന് കോളകമ്പനിയിലെ കാര്യങ്ങളില്‍ ഇത്ര വേവലാതി ഉണ്ടായതെന്തിനാണെന്ന് അന്ന് ഷാജഹാന്റെ അഭിമുഖം വായിച്ച പലര്‍ക്കും സംശയം ഉണ്ടായിട്ടുണ്ടാകാം. പാര്ട്ടിനടപടിക്കിരയായതിനാല് ഷാജഹാന് വെറുതെ വെച്ച് കാച്ചിയതാകാമെന്ന് ധരിച്ച് വശായവരും കുറെയുണ്ടാകും. എന്നാല്‍ 'വിക്കിലീക്സ്' വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ ഷാജഹാന്റെ പറച്ചില് വെറുതെയായിരുന്നില്ലെന്ന് ആര്‍ക്കും ബോധ്യമാകുന്നതായി മാറി. ചെന്നൈയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥനുമായി പിണറായി വിജയന് സംസാരിച്ചതായ രഹസ്യവിവരമാണ് വിക്കിലീക്സ് പുറത്തുവിട്ടത്. സി പി എം നേതാക്കളുടെ അമേരിക്കന്‍ വിരുദ്ധതയും കോര്‍പ്പറേറ്റ് വിരുദ്ധതയും പൊള്ളത്തരമാണെന്ന് തെളിയിക്കുന്ന നിരവധി കാര്യങ്ങള്‍ ആ രേഖകളിലൂടെ മലയാളികള്‍ വായിച്ചപ്പോള്‍ കൊക്കകോളയെ സംബന്ധിച്ച് പിണറായി പറഞ്ഞ ചില കാര്യവുമുണ്ടായി. പ്ലാച്ചിമടയിലെ കൊക്കകോള സമരം വെറും പ്രാദേശികസമരം മാത്രമായിരുന്നു എന്നായിരുന്നു അത്.(തങ്ങള്‍ കോളയ്ക്കെതിരല്ലെന്നും തങ്ങള്‍ ഭരിക്കുന്ന പാലക്കാട്ടെ തന്നെ പുതുച്ചേരിപഞ്ചായത്തില് ജലചൂഷണം നടത്തിക്കൊണ്ട് പെപ്സികമ്പനിയെ പോറ്റിവളര്ത്തുന്നുണ്ടല്ലോ എന്നും പറയാതെ പറയുന്ന കുമ്പസാരം തന്നെയായിരുന്നു അത്) സി പി എം എന്ന പാര്‍ട്ടിയ്ക്ക് പ്രത്യക്ഷത്തില്‍ പങ്കില്ലെങ്കിലും ഡി വൈ എഫ് ഐ യും പാര്‍ട്ടി നേതാവ് എന്‍ എന്‍ കൃഷ്ണദാസും സാക്ഷാല്‍ വി എസ് അച്യുതാനന്ദനുമൊക്കെ നിരവധി തവണ ഇടപെട്ട കോളസമരത്തെയാണ് വെറും പ്രാദേശികമായ വിഷയമാക്കി പിണറായി ചുരുക്കികാട്ടിയതെന്ന് ഓര്‍ക്കണം. അപ്പോള്‍ സാമ്രാജ്വത്വ കോര്‍പ്പറേറ്റ് ഭീമനെന്ന് കമ്യൂണിസ്റ്റുകാര്‍ പ്രചരിപ്പിക്കപ്പെട്ട കോളകമ്പനിയോട് പിണറായിക്ക് (സി പി എം സംസ്ഥാനസെക്രട്ടറിക്ക്) എന്തോതരം ബന്ധം ഉണ്ടായിരുന്നു എന്ന് ഇതിലൂടെ വ്യക്തം.
എളമരത്തിനും ബാലകൃഷ്ണനും കോളയോടുള്ള ഭക്തി
ഇതുകൊണ്ടും തീരുന്നില്ല അത്തരം അവിഹിത ബന്ധത്തിന്റെ തെളിവുകള്‍. പ്ലാച്ചിമടയിലെ കോളകമ്പനി ജനങ്ങള്‍ക്കും പരിസ്ഥിതിക്കും സൃഷ്ടിച്ച നാശനഷ്ടം പഠിക്കാനായി കെ ജയകുമാര്‍ ഐ എ എസ് തലവനായുള്ള ഉന്നതാധികാര സമിതിയെ വച്ചതിനുശേഷം എല്‍ ഡി എഫ് സര്‍ക്കാരിന്റെതന്നെ വ്യവസായവകുപ്പ് സെക്രട്ടറിയായ ബാലകൃഷ്ണന് കോളയ്ക്ക് അനുകൂലമായി നിലപാട് എടുത്തതായിരുന്നു മറ്റൊന്ന്. ശക്തമായ സമ്മര്‍ദ്ദത്തിനൊടുവിലാണ് പ്ലാച്ചിമടയിലെ നാശനഷ്ടത്തെക്കുറിച്ച് പഠിക്കാന്‍ കെ ജയകുമാര്‍ അധ്യക്ഷനായ ഉന്നതാധികാരസമിതിയെ മുഖ്യമന്ത്രി വി എസ് നിയമിച്ചത്. എട്ടുമാസം കൊണ്ട് പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 216.26 കോടി രൂപ നഷ്ടപരിഹാരം കോളകമ്പനിയില്‍ നിന്ന് ഈടാക്കണമെന്നും ഇത്തരം സ്ഥാപനങ്ങളെ നിയമന്ത്രിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍ വേണമെന്നും വ്യക്തമായി പറഞ്ഞിരുന്നു. എന്നാല്‍ വ്യവസായ വകുപ്പ് മന്ത്രി എളമരം കീരമിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടത്തിയ ഒരു വികനസന സെമിനാറില്‍ കോളയെ ന്യായീകരിച്ച് ബാലകൃഷ്ണന് പ്രസംഗിച്ചത് വലിയ വിവാദമായി. ഇതിനെതിരെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ചുട്ട മറുപടിയും കൊടുത്തു. കോളയ്ക്കു വേണ്ടി ബാലകൃഷണന്റെ(എളമരവും പിണറായിയുമൊക്കെ വിഭാവനം ചെയ്യുന്ന വികസനം കോളയെയും ടാറ്റയെയും എന്തു ചൂഷണം നടത്തിയാലും പരവതാനി വിരിച്ച് സ്വീകരിക്കണമെന്ന ബംഗാള്‍ മോഡലാണ്. ഇതിനുവേണ്ടിയാണ് യു ഡി എഫ് കാലത്തെ വ്യവസയാസെക്രട്ടറിയായിരുന്ന ബാലകൃഷ്ണനെ എല്‍ ഡി എഫ് ഭരണത്തിലും തുടരാന്‍ പാര്‍ട്ടി അനുവദിച്ചത്) കളി അതുകൊണ്ടും തീര്‍ന്നില്ല. കോളകമ്പനിയെ പോലുള്ള വന്‍കിട കമ്പനിയില്‍ നിന്ന് ഇത്തരത്തില്‍ നഷ്ടപരിഹാരം ഈടാക്കുന്നത് ശരിയല്ലെന്ന തരത്തിലുള്ള നോട്ട് ഉന്നതാധികാരസമിതിയുടെ റിപ്പോര്ട്ടിന്മേല് വ്യവസായവകുപ്പ് ചാര്‍ത്തികൊടുത്ത നടപടിയായിരുന്നു രണ്ടാമത്തേത്. വകുപ്പ് സെക്രട്ടറി ബാലകൃഷ്ണന്റെ ഈ നടപടിക്കെതിരെ പ്ലാച്ചിമട ഉന്നതാധികാര സമിതി അംഗം എസ് ഫെയ്സി പരസ്യമായി രംഗത്തുവന്ന് വിശദീകരണം നടത്തിയതോടെ രണ്ടാമത്തെ ഇടപെടലും പൊളിഞ്ഞു. ഇത്തരത്തില്‍ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ ശേഷമാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ അവസാന കാലയളവില്‍ ട്രൈബ്യൂണല്‍ പാസാക്കിയതെന്ന് നാമോര്‍ക്കണം. കോളയ്ക്കു വേണ്ടിയുള്ള ഈ അമിതഭക്തി എല്‍ ഡി എഫിലും യു ഡി എഫിലും (കെ എം മാണി അന്ന് ബില്ലിനെ എതിര്‍ത്തിരുന്നു) ഒരേ പോലെ പ്രകടമായിരുന്നു എന്ന് സാരം.
കോളയ്ക്കുമീതെ പറക്കുമോ ഈ ബില്ല്
ബില്ലിന്മേല് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട വിശദീകരണം കേരളം അയച്ചുവെന്ന് ജലവിഭവമന്ത്രി പി ജെ ജോസഫ് രേഖാമൂലം ജയിലില്‍ അറിയിച്ചതിനെതുടര്‍ന്നാണ് മൂന്ന് ദിവസം നീണ്ട നിരാഹാരസമരം അവസാനിപ്പിക്കാന്‍ സമരക്കാര്‍ തയ്യാറായത്. മറുപടി അയച്ചെന്നും ബില്‍ നിയമാക്കാന്‍ ഇടപെട്ടു എന്നൊക്കെ മന്ത്രി പറഞ്ഞത് സമരം തല്ക്കാലം നിര്‍ത്തിവെപ്പിക്കാനായി നടത്തിയ പ്രകടനമാണോ എന്ന സംശയവും നിലവിലുണ്ട്. സമരം അവസാനിപ്പിക്കാനായി തയ്യാറായ മധ്യസ്ഥന്‍ വി എം സുധീരനുപോലും ഇതില്‍ വ്യക്തതയില്ല. കേന്ദ്രത്തിലേക്ക് അയച്ച കോപ്പി ഇതുവരെ ആരും കണ്ടിട്ടുമില്ല. അതിനാല്‍തന്നെ ബില്ലുമായി ബന്ധപ്പെട്ട നടപടിക്രമം ഇനിയും താമസിക്കയാണെങ്കില് 'ഒക്യുപൈ കോളലാന്റ്' സമരരത്തിലേത്തക്ക് വീണ്ടും ഇറങ്ങാനാണ് സമരക്കാരുടെ തീരുമാനം. ജനോപകാരപ്രദമായ ഒരു ബില്‍ നിയമസഭ പാസാക്കിയാല്‍പോലും കോളയുടെ(സ്വകാര്യകമ്പനി) നിയമോപദേശത്തിന്റെ പുറത്ത് ബില്‍ അട്ടിമറിക്കാനുള്ള ശ്രമം പാര്‍ലിമെന്റ് നടത്തുമ്പോള്‍ നമ്മുടെ ജനപ്രതിനിധികള്‍ മൗനം പാലിക്കുന്നതെന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. കോളയുടെ സമ്മര്‍ദ്ദത്തിനു മുന്നില്‍ ഭരണകൂടം മുട്ടുമടക്കുമ്പോള്‍ കേരളജനതയെ മൊത്തത്തില്‍ അപഹസിക്കുന്നതിന് തുല്യമാണെന്ന് വിളിച്ചുപറയാന്‍ ഇതുവരെ ആരും തയ്യാറാകുന്നില്ല. കോളകമ്പനിയ്ക്കു മീതെ ഒരു ബില്ലും പറക്കില്ല എന്നാണോ ഇതിന്റെയൊക്ക അര്‍ഥം. അപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും മറ്റേതു പാര്‍ട്ടിയായാലും ഇവരെയൊക്കെ ബില്ലുകളും നിമങ്ങളും പാസ്സാക്കാനായി തിരഞ്ഞെടുത്തയച്ചത് സാമാന്യജനതയോ അതോ കോളകമ്പനിയോ.....(ഇടതുപക്ഷം 2012 ജനുവരി)
Subscribe to:
Posts (Atom)